ലിംഗഭേദങ്ങളെക്കുറിച്ചും ധനമാനങ്ങളെക്കുറിച്ചുമുള്ള ആശയങ്ങള്‍ സദാ തിളച്ചുപൊന്തുന്ന ഹൃദയമുള്ളര് ഗോപികളുടെ പ്രേമം വിമര്‍ശിക്കാനും അനാദരിക്കാനും പുറപ്പെടുക. കൃഷ്ണാവതാരത്തിന്റെ പരമസാരമാണിത്. മഹത്തായ ദര്ശനമുള്ക്കൊള്ളുന്ന ഗീതപോലും ആ ഉന്മാദത്തോട് കിടപിടിക്കില്ല. ഗീതയില്‍ ലക്ഷ്യത്തിലേക്ക് നടന്നെത്തുന്നതെങ്ങനെയെന്ന് ശിഷ്യനെ മെല്ലെമെല്ലെ പഠിപ്പിക്കുകയാണ്. ഇവിടെയോ? ആനന്ദാനുഭൂതിയുടെ ഉന്മത്തത, പ്രേമത്തിന്റെ ലഹരി. ഇതില്‍ ശിഷ്യരും ഗുരുക്കന്മാരും ഉപദേശങ്ങളും ശാസ്ത്രങ്ങളുമൊക്കെ കലര്ന്നൊന്നായിക്കൊണ്ടിരിക്കയാണ്; ഒപ്പം ഭീതിയും. ഈശ്വരനും സ്വര്‍ഗവും എല്ലാം എടുത്ത് ദൂരയെറിഞ്ഞിരിക്കുകയാണ്. മിച്ചം പ്രേമോന്മാദം മാത്രം. ഇത് വിശ്വസ്മൃതിയാണ്. പ്രേമികള്‍ കൃഷ്ണനെയല്ലാതെ മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല.
എല്ലാവരുടെയും മുഖം കൃഷ്ണന്റേതായിച്ചമയുന്നു. സ്വമുഖംപോലും കൃഷ്ണന്റെ മുഖമായി മാറുന്നു; സ്വന്തം ആത്മാവില്‍ കൃഷ്ണന്റെ നിറം പുരളുന്നു. അതത്രേ മഹാനായ കൃഷ്ണന്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: