പാലാ: നഗരസഭാ സാമാജികനെന്ന നിലയില്‍ രജതജൂബിലി പിന്നിട്ട് 27-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചെങ്കിലും ആഘോഷങ്ങളുടെ പകിട്ടില്‍ നിന്നകന്ന് നടക്കുകയാണ് സി.പി ചന്ദ്രന് നായര്‍. നഗരസഭയില്‍ തെക്കേക്കരയില്‍ നിന്നുള്ള വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ചിരുന്ന ചന്ദ്രന് നായര്‍ ഇപ്പോള്‍ 18-ാം വാര്‍ഡില്‍ നിന്ന് വിജയിച്ചെത്തിയാണ് പാലാ നഗരസഭയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ബഹുമതിയുടെ പടവുകള്‍ പിന്നിട്ടത്.
നഗരസഭയുടെ മൂന്നിലൊരു ഭാഗം വരുന്ന തെക്കേക്കരയിലെ ജലക്ഷാമമുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിച്ചും പുതിയ റോഡുകള്‍ നിര്‍മ്മിച്ച് അടിസ്ഥാനസൗകര്യമൊരുക്കിയും എന്നും ജനങ്ങളുടെ ആവശ്യങ്ങള്കൊപ്പം നില്ക്കുന്ന ജനപ്രതിനിധിയാണ് ചന്ദ്രന് നായര്‍.
മുക്കാലിക്കുന്ന് കുടിവെള്ള പദ്ധതി, തെക്കേക്കര വാട്ടര്‍ സപ്ലൈ സ്കീം, മുക്കാലിക്കുന്ന് റോഡ്, അമ്പാട്ടുവയല് റോഡ് നിര്‍മ്മാണം, തുടങ്ങിയ നഗരസഭയുടെ തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ജനപ്രതിനിധിയാണ് ചന്ദ്രന് നായര്‍. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ്, എന്‍എസ്എസ് നായകസഭാംഗം, കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ്, പാലാ മില്‍ക്ക് സഹകരണസംഘം പ്രസിഡന്റ്, പാലാ അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളില്‍ പൊതുരംഗത്തും പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന സ്വന്തം സ്ഥാപനമായ ആധാരം എഴുത്ത് ഓഫീസും നോക്കി നടത്തുന്നതിനിടയില്‍ ആഘോങ്ങള്‍ക്ക് അവധി നല്കുന്നതില് അത്ഭുതമില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്പറയുന്നത്. നഗരസഭയിലാദ്യമായി ഒരംഗം രജതജൂബിലി പിന്നിട്ടിട്ടും അദ്ദേഹത്തിന് ആദരം നല്കാന് നഗരസഭ മടിച്ചു നില്ക്കുന്നതില് മുതിര്‍ന്ന അംഗങ്ങള്‍ക്ക് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: