നീ അനശ്വരയാണ്. നിനക്ക് പരിമിതികളില്ല. നിന്നെ വധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മൃത്യുവിനുപോലും; ഒരേ ഒരു മരണം ഞാന്‍ കാണുന്നത് നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന എന്റെ മൃത്യുവിന്റേതാണ്. ഈ ദീര്‍ഘനിദ്രയില്‍ നിന്നും നീ ഉണരൂ. നിന്റെ മനഃസാക്ഷിയെ ഉണര്‍ത്തൂ. ‘അഹം’കാരം നിന്നെ പൊതിയുകയും നിന്റെ ബുദ്ധിയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. നിന്റെ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. നിന്റെ മനസ്സിന് കാഠിന്യമേറുന്നു. നിന്റെ കരങ്ങളെ അലസവും കാര്യശേഷി കുറഞ്ഞവയും ആക്കുന്നു. നിന്നെ നിന്റെ ശരീരവുമായി ബന്ധപ്പെടുത്തരുത്. ശരീരം, ഒരു നൂറുതവണ മരിക്കുന്നു. ആത്മാവ് അമരനാണ്, ആത്മാവ് അവധ്യനാണ്.
പക്ഷേ നീ മുറിവേല്‍പ്പിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്തു. ഞാന്‍ നിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്, ഈ മുറിവുകളെ ഉണക്കാനാണ്. സമ്പര്‍ക്കങ്ങള്‍ നിന്നെ അപായപ്പെടുത്താന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. അവ നിന്റെ മുറിവേറ്റ ആത്മാവിന്റെ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. മെല്ലെ, നിന്റെ ആത്മാവ് പുനര്‍ജീവിക്കും. അതിന്റെ ഗൃഹത്തിലേക്ക് തിരിച്ചുപോകുകയും ഞാന്‍ പൂര്ണനാകുകയും ചെയ്യും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: