ദുരന്തങ്ങളില്‍ നിന്ന് നാമവരാശിയെയും ഭൂമിയെയും രക്ഷിക്കാന്‍ എന്ത് മാര്‍ഗം എന്ന് ഞാന്‍ അന്വേഷിച്ച് നടന്നു. ഏകാകിയായി ബാഹ്യബോധം പോലും ഇല്ലാതെ കഴിയുന്ന ഒരു തപസ്വിക്ക് എന്ത് ചെയ്യാനാകും? ആ ശക്തിയില്‍ മനസ്സ് എപ്പോഴും ലയിച്ചിരുന്നു. മനസ്സ് വെളിയില്‍ വരുന്നില്ല. ആ സമയത്താണ് നിഷ്കളങ്കരായ കുറച്ച് കുട്ടികളെ ആ ശക്തി എന്റെ മുന്നില്‍ കൊണ്ടിടുന്നത്. എന്റെ തപസ്സിളക്കാന്‍ വന്നവരാണോ അവരെന്ന് എനിക്ക് സംശയമായി. വാസ്തവത്തില്‍ എന്റെ മനസ്സിനെ വെളിയില്‍ കൊണ്ടുവരാന്‍ ഉപായം കണ്ടുപിടിക്കുകയായിരുന്നു ആ ശക്തി. പിഞ്ചുഹൃദയങ്ങളെ എന്റെ മുന്നില്‍ കൊണ്ടുവന്ന് എന്റെ മനസ്സിനെ പതുക്കെ വെളിയില്‍ കൊണ്ടുവന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: