വേദങ്ങള്‍ക്കുള്ള തെളിവ് എന്റെ മുമ്പിലുള്ള മേശയ്ക്കുള്ള തെളിവുതന്നെ – പ്രത്യക്ഷം, നേരിട്ടുള്ള കാഴ്ച. ഇത് ഞാന്‍ ഇന്ദ്രിയങ്ങളിലൂടെ കാണുന്നു; ആദ്ധ്യാത്മികസത്യങ്ങളും മനുഷ്യാത്മാവിന്റെ ബോധാതീതമായ ഒരവസ്ഥയില്‍ നാം കാണുകയാണ്. കാലമോ ദേശമോ ലിംഗമോ ജാതിയോ ഈ ഋഷിത്വത്തെ പരിമിതമാക്കില്ല. സിദ്ധന്മാരുടെ പരമ്പരയില്‍പ്പെട്ടവരുടെ – അവര്‍ ആര്യരോ അനാര്യരോ മ്ലേച്ഛര്‍ പോലുമോ ആകട്ടെ – സമാനധര്മമാണ് ഋഷിത്വമെന്ന് വാത്സ്യായനന്‍ ധീരമായി പ്രഖ്യാപിക്കുന്നുണ്ട്. വേദങ്ങളിലെ സിദ്ധത്വം (ഋഷിത്വം) ഇതാണ്. ഭാരതത്തിന്റെ ഈ മതാദര്‍ശം നാം സദാ സ്മരിക്കണം. എന്റെ ആഗ്രഹം ലോകത്തിലെ മറ്റു ജനതകളും ഇത് പഠിക്കുകയും ഓര്‍ക്കുകയും ചെയ്യണമെന്നാണ്. അങ്ങനെ ചെയ്താല്‍ യുദ്ധവും കലഹവും കുറയും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: