613. പിതൃപ്രീതിവിധായകഃ – പിതാവിന് പ്രീതി വരുത്തിയവന് എന്നും പിതൃക്കള്‍ക്ക് പ്രീതിവരുത്തിയവന് എന്നും വ്യാഖ്യാനിക്കാവുന്ന പ്രയോഗം.
കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പുത്രന്മാര് വധിച്ച ജമദഗ്നിയെ പരശുരാമന് വീണ്ടും ജീവിപ്പിച്ചു. തന്നെ വധിച്ചവരെ നശിപ്പിച്ചതുകൊണ്ടും തനിക്ക് വീണ്ടും ജീവിതം തരുന്നതുകൊണ്ടും ജമദഗ്നി പുത്രനായ രാമനില്‍ പ്രതീതിയുള്ളവനായി. സമന്തപഞ്ചകത്തില്‍ പിതൃതര്‍പ്പണം ചെയ്തപ്പോള്‍ ബന്ധപ്പെട്ട എല്ലാ പിതൃക്കളും സംപ്രീതരായി. രണ്ടുതരത്തിലും ഭഗവാന് പിതൃപ്രീതിവിധായകനാണ്. പരശുരാമനെ ആരാധിക്കുന്ന ഭക്തര്‍ക്ക് പിതൃക്കളുടെ പ്രീതി ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള ശ്രീ പരശുരാമക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിനായി വളരെപ്പേര്‍ എത്തുന്നത് ഈ വിശ്വാസം മൂലമാണ്. ആദിശങ്കരന് ഈ ക്ഷേത്രസന്നിധിയില്‍ തര്‍പ്പണം ചെയ്ത് പിതൃക്കളെ പ്രീതിപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഈ വിശ്വാസവും ഈ നാമവുമായി ബന്ധപ്പെട്ടതാണ്.
ശ്ലോകം: 41.
സര്വസംഗരിത്യാഗീ വരുണാല്ലബ്ധകേരളഃ
കൗസല്യാതനയോ രാമോ രഘുവംശസമുദ്ഭവഃ
164. സര്വ്വസംഗപരിത്യാഗീ – എല്ലാ സംഗങ്ങളും ഉപേക്ഷിച്ചവന്. എല്ലാ ക്ഷത്രിയരെയും നശിപ്പിച്ച് അവരുടെ രക്തത്തില്‍ പിതൃതര്‍പ്പണം നടത്തിക്കഴിഞ്ഞപ്പോള്‍ പരശുരാമന്റെ കോപം ശമിച്ചു. ശാന്തചിത്തനായി തന്റെ പ്രവൃത്തികള്‍ പുനരവലോകനം ചെയ്തപ്പോള്‍ അദ്ദേഹം വിരക്തനായി. നരഹത്യയ്ക്ക് പ്രായശ്ചിത്തമായി ഒരു മഹായാഗം നടത്തി അവിടെ വച്ച് താന്‍ നേടിയ ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ലൗകിക ബന്ധങ്ങളാണ് സംഗമെന്നും സംഗം കൊണ്ടാണ് താന്‍ പലതവണ നരഹത്യ ചെയ്തതെന്നും ബോധ്യം വന്നപ്പോള്‍ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചു.
ശ്ലോകം: 41
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: