പരശുരാമന് തിരിച്ചെത്തി. വിവരങ്ങളറിഞ്ഞപ്പോള്‍ സ്നേഹിതനായ അകൃതവ്രണനുമായി മാഹിഷ്മതിയിലെത്തി. പശുക്കുട്ടിയെ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. രാജാവ് വഴങ്ങാത്തതുകൊണ്ട് ശ്രീപരശുരാമന് യുദ്ധം ചെയ്യപ്പെട്ടു. രാജാവ് വഴങ്ങാത്തതുകൊണ്ട് ശ്രീപരശുരാമന് യുദ്ധം ചെയ്യാനൊരുങ്ങി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ രാജാവിന്റെ സൈന്യം മുഴുവന്‍ നശിച്ചു. കാര്ത്തവീര്യാന്ജ്ജുനനും പരശുരാമനും തമ്മില്‍ നേരിട്ടുണ്ടായ യുദ്ധത്തില്‍ രാജാവുപയോഗിച്ച വൈഷ്ണവചക്രം പോലും നിഷ്ഫലമായപ്പോള്‍ തന്നെ എതിര്‍ക്കുന്നത് ദത്തന് തന്നെയാണെന്ന് രാജാവിന് ബോധ്യമാവരം നടപ്പിലാകുകയാണെന്ന ബോധ്യത്തോടെ അദ്ദേഹം മരണം സ്വീകരിച്ചു. ശിരസ്സറ്റ ശരീരം വടിഞ്ഞ് കാേ#ാത്തവീര്യാര്ജ്ജുനന് വൈകുണ്ഠത്തെ പ്രാപിച്ചു. (ഇവിടെ സംഗ്രഹിച്ച കഥ നാരായണീയത്തെ ആശ്രയിച്ചാണ്. ഭാഗവതത്തില്‍ നിന്ന് വിശദാംശത്തില്‍ അല്പം വ്യത്യാസമുണ്ട്.)
161. സര്‍വക്ഷത്രിയനാശകഃ – എല്ലാ ക്ഷത്രിയരെയും നശിപ്പിച്ചവന്. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കാലത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്നു. ക്ഷത്രിയര്‍ അദ്ദേഹത്തിന്റെ മരണത്തോടുകൂടി സ്വതന്ത്രരായി. ലോകമാകെ അധര്‍മ്മം വ്യാപിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പുത്രന്മാര് പിതാവിന്റെ വധത്തിന് പ്രതികാരം ചെയ്യാനായി ജമദഗ്നിയുടെ ആശ്രമത്തിലെത്തി. പരശുരാമന് അവിടെ ഉണ്ടായിരുന്നില്ല. സമാധിസ്ഥനായിരുന്ന ജമദഗ്നിയുടെ ശിരസ് അവര്‍ വെട്ടിക്കളഞ്ഞു. രേണുകാദേവി മാറത്തലച്ചുകരഞ്ഞു. ഇതുകണ്ടുകൊണ്ട് വന്ന പരശുരാമന് ക്ഷത്രയവംശത്തെയാകെ നശിപ്പിക്കുമെന്ന് അതിഘോരമായ പ്രതിജ്ഞ ചെയ്തു. രേണുകാദേവി ഭര്‍ത്താവിനെ ഓര്ത്തുകരഞ്ഞപ്പോള് ഇരുപത്തൊന്നുതവണ മാറത്തലച്ചുവെന്നും അതുകൊണ്ട് പരശുരാമന് ഇരുപത്തൊന്നുതവണ ക്ഷത്രിയവംശത്തെ നശിപ്പിച്ചുവെന്നും കഥയുണ്ട്.
162. സമന്തപഞ്ചകസ്രഷ്ടാ : സമന്തപഞ്ചകത്തെ സൃഷ്ടിച്ചവന്. അവയില്‍ പരശുരാമന് പിതൃതര്‍പ്പണം നടത്തി (അഞ്ചുദിനങ്ങള്‍ എന്നും അഭിപ്രായമുണ്ട്). ഇവ സമന്തപഞ്ചകം എന്ന പേരില്‍ പ്രസിദ്ധമായി. ഈ കുളങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തുവച്ച് കുരുചക്രവര്ത്തി അനേകം യാഗങ്ങള്‍ നടത്തിയതിനാല്‍ ആ സ്ഥലം കുരുക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധമായി. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന് ഇവിടെ യാദവരോടും പാണ്ഡവരോടുമൊപ്പം കുറേ ദിവസം താമസിച്ച് അനേകം യാഗങ്ങള്‍ നടത്തി. പിന്നീടുണ്ടായ കൗരവപാണ്ഡവയുദ്ധത്തില് അനേകലക്ഷം ക്ഷത്രിയരുടെ രക്തം ഈ പ്രദേശം ഏറ്റുവാങ്ങി. ഇങ്ങനെ ഭാരതത്തിന്റെ കര്മക്ഷേത്രമായിത്തീര്ന്ന കുരുക്ഷേത്രത്തില്ശ്രീകൃഷ്ണന് ധര്‍മത്തിന്റെ വിത്തുനട്ടു. അതില്‍ നിന്നുണ്ടായ ധര്മവൃക്ഷത്തിന്റെ രണ്ടുശാഖകളാണ് ഭഗവദ്ഗീതയും വിഷ്ണു സഹസ്രനാമവും. ഇത്രയൊക്കെ പ്രാധാന്യമുള്ള സമന്തപഞ്ചകം സൃഷ്ടിച്ചത് ശ്രീപരശുരാമനാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: