ശ്ലോകം : 39
ദ്വീപദമാത്രത്രൈലോക്യഃ ത്രിവിക്രമഃ ത്രയീതനുഃ
ജാമദന്യോ മഹാവീരഃ ശിവശിഷ്യഃ പ്രതാപവാന്‍
153. ദ്വിപദമാത്രത്രൈലോക്യഃ – രണ്ടുകാല്വയ്പുകള് കൊണ്ട് മൂന്നു ലോകങ്ങളെയും അളവന്നവന്. ഇവിടെ ത്രൈലോക്യം എന്ന പ്രയോഗം സമസ്തലോകങ്ങളെയും കുറിക്കുന്നു. ഭഗവാന് ത്രിവിക്രമനായി വളര്‍ന്നപ്പോള്‍ ഒരു കാലടികൊണ്ട് അധോലോകങ്ങളെയും അടുത്തകാലടികൊണ്ട് മുകളിലുള്ള ലോകങ്ങളെയും അളന്നു.
154. ത്രിവിക്രമഃ – മൂന്നുതരത്തിലുള്ള വിക്രമങ്ങളുള്ളവന്. വിക്രമം എന്ന പദത്തിന് അസാധാരണമായ കൃത്യം, പരാക്രമം, ശക്തിപ്രകടനം, ആക്രമണം, കീഴടക്കല്‍, കാല്‍വയ്പ്, കാലടി, ചുവട് എന്നിങ്ങനെ പല അര്ഥങ്ങളുള്ളവയെല്ലാം ഗുരുവായൂരപ്പന്റെ ലീലകള്‍ക്ക് ചേരുമെങ്കിലും മുന്‍നാമങ്ങള്‍ വാമനാവതാരവുമായി ബന്ധപ്പെട്ടവയായതുകൊണ്ട് മൂന്നുലോകങ്ങളെയും മൂന്നു കാല്‍വയ്പുകള്‍ കൊണ്ടു കീഴടക്കിയവന് എന്ന അര്‍ഥം മുഖ്യമായി സ്വീകരിക്കാം. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന അര് ഥം മുഖ്യമായി സ്വീകരിക്കാം. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന മൂന്നു വിക്രമങ്ങള്‍ നിരന്തരമായി നടത്തുന്നതിനാലും ഭഗവാന് ത്രിവിക്രമനാണ്. ഭഗവാന്റെ പാദവിന്യാസങ്ങളായി ഋക്, യജുസ്, സാമം എന്നീ വേദങ്ങളെ കണക്കാക്കി മൂന്നുവേദങ്ങളാകുന്ന പദങ്ങളുള്ളവനെന്നും വ്യാഖ്യാനിക്കുന്നു. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെ ഭഗവാന്റെ മൂന്നുകാല്വയ്പുകളായും അതിന് അതീതമായ തുരീയാവസ്ഥയെ ഭഗവാനായും വ്യാഖ്യാനിച്ചുകാണുന്നു. ഇച്ഛ, ജഞ്ഞാനം, ക്രിയ എന്നിവയെ ഭഗവാന്റെ വിക്രമങ്ങളായും അവയ്ക്ക് അതീതമായ നിര്‍വികാരതയെ ഭഗവാന്റെ ബ്രഹ്മരൂപമായും വ്യാഖ്യാനിച്ചു കാണുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെ ഭഗവാന്റെ മൂന്നുപദചലനങ്ങളായും അവയ്ക്ക് പ്രാപിക്കാനാകാത്ത കാലാതീത ചൈതന്യത്തെ ഭഗവാനായും വ്യാഖ്യാനിക്കാം. സത്വം, രജസ്സ്, തമസ് എന്നിവയെ ഭഗവാന്റെ കാല്വയ്പുകളായും ഗുണങ്ങളില്ലാത്ത ബ്രഹ്മതത്ത്വത്തെ ഭഗവാനായും ചില ആചാര്യന്മാര് വ്യാഖ്യാനിക്കുന്നു. ഇനിയും പല വ്യാഖ്യാനങ്ങളുള്ളവ വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.
155. ത്രയീതനുഃ – വേദം ശരീരമായവന്‍. ഭഗവാന്റെ സ്വരൂപം ഇങ്ങനെയാണ്. അനന്തമായ ജ്ഞാനത്തിന്റെ അല്‍ പ്പാശം മനുഷ്യരുടെ സ മൂഹജീവിതത്തിന് മാര്ഗദര്ശകമാകാന് വേണ്ടി ഭഗവാന് തന്നെ രൂപപ്പെടുത്തിയതാണ് വേദ ങ്ങള്. ഋക്, യുജുസ്, സാമം എന്നിവയെ ചേര് ത്ത് ത്രയി എന്നുപറയുന്നു. വേദങ്ങളിലൂടെ ഈശ്വരസത്ത ഒട്ടൊ ക്കെ അറിയാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ഈ മൂന്നു വേദങ്ങളെ ഭ ഗവാന്റെ ശരീരമായി സ് തുതിക്കുന്നു.
145 മുതല്‍ 155 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പന്റെ വാമനാവതാരവുമായി ബന്ധപ്പെട്ടവയാണ്. നാരായണീയം 30, 31 ദശകങ്ങള്‍ വാമനാവതാരലീല സംഗ്രഹിക്കുന്നു.
156. ജാമദഗ്ന്യഃ – ജമദഗ്നി മഹര്‍ഷിയുടെ പുത്രന്. ജമദഗ്നിയുടെയും രേണുകാദേവിയുടെയും മകനായി വിഷ്ണുഭഗവാന് അവതരിച്ചു. രാമന് എന്നായിരുന്നു ശിശുവിന് മതാപിതാക്കള്‍ നല്കിയ പേര്. പില്ക്കാലത്ത് ശ്രീപരമേശ്വരന് പരശു എന്ന ആയധം കൊടുത്തനുഗ്രഹിച്ചപ്പോള് പേര് പരശുരാമന് എന്നു പ്രസിദ്ധമായി. ജഗദഗ്നിയുടെ പുത്രനാകയാല്‍ ജാമദഗ്ന്യന്‍ എന്നും പറയും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: