Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുദൃഢഭരണം എന്തെന്ന്‌ കേജ്‌രിവാള്‍ തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 09:09 pm IST
in Vicharam

ഇന്ത്യയും ആം ആദ്മി പാര്‍ട്ടി (എഎപി)യുമായുള്ള മധുവിധു ഏതാണ്ടവസാനിക്കുന്നു എന്ന തരത്തിലാണ്‌ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ കേജ്‌രിവാളിനോടുള്ള ദല്‍ഹി ജനങ്ങളുടെയും മാധ്യമങ്ങളുടെയും മറ്റും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്‌. അതോടൊപ്പം അധികാരത്തിലേറിയ ഉടനെതന്നെ പൊട്ടിപ്പുറപ്പെട്ട അന്തഃഛിദ്രവും എഎപിയുടെ അസ്ഥിരതയെ സൂചിപ്പിക്കുന്നു.

എഎപി വിമതനേതാവ്‌ വിനോദ്കുമാര്‍ ബിന്നിയെ ഏകാധിപത്യരീതിയില്‍ പുറത്താക്കിയതായി ആരോപണം ഉയരുന്നു. അതോടൊപ്പം എഎപി മന്ത്രിസഭയിലെ മന്ത്രിയായ സോമനാഥ്‌ ഭാരതി മയക്കുമരുന്ന്‌-പെണ്‍വാണിഭ ആരോപണങ്ങളുയര്‍ത്തി ദല്‍ഹിയിലെ സൗത്ത്‌ കിര്‍ക്കി എക്സ്ടന്‍ഷനില്‍ ഉഗാണ്ടന്‍ യുവതികള്‍ താമസിക്കുന്നിടത്ത്‌ പോലീസിനെക്കൊണ്ട്‌ നടത്തിയ നിശാറെയ്ഡും എഎപിയിലെ വംശീയ മാനസികാവസ്ഥയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. എഎപിയിലെ മറ്റൊരു നേതാവും കേജ്‌രിവാളിന്റെ വലംകയ്യുമായ ബിശ്വാസ്‌ പറഞ്ഞത്‌ കറുത്ത്‌ മെല്ലിച്ച കേരള നഴ്സുമാരെ കണ്ടാല്‍ സിസ്റ്റര്‍ എന്ന്‌ വിളിക്കാനല്ലാതെ മറ്റൊരു വികാരവും തോന്നുകയില്ലെന്നും മറിച്ച്‌ വടക്കേ ഇന്ത്യന്‍ നഴ്സുമാരുടെ പരിചരണത്തില്‍ അനാരോഗ്യം മാറി സുഖകരമാകുമെന്നുമാണ്‌. ഈ പ്രസ്താവനക്കെതിരെ നഴ്സുമാരുടെ സംഘടനയും മഹിളാ അസോസിയേഷനും പ്രതിഷേധിച്ചിരുന്നു. ഈ രണ്ട്‌ സംഭവങ്ങളിലും പ്രകടമാകുന്നത്‌ വംശീയ വികാരം തന്നെയാണ്‌.

ഇപ്പോള്‍ വിനോദ്കുമാര്‍ ബിന്നിയും ഹര്‍ഷ്‌വര്‍ധനും പറയുന്നത്‌ കേജ്‌രിവാള്‍ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാണ്‌. ഇക്കാര്യം ആരോപിച്ച്‌ ബിന്നി ജന്തര്‍മന്തറില്‍ നിരാഹാരം തുടങ്ങിയത്‌ ഇന്നലെയാണ്‌ അവസാനിപ്പിച്ചത്‌. അടച്ചിട്ട മുറിയില്‍ അഞ്ചുപേര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളാണ്‌ എഎപിയുടേത്‌ എന്നാണ്‌ ഹര്‍ഷവര്‍ധന്റെ ആരോപണം. ബിന്നി എതിര്‍കക്ഷികളുടെ നാവാണ്‌ എന്നാണ്‌ കേജ്‌രിവാളിന്റെ എതിര്‍വാദം.

സ്വാതന്ത്ര്യദിനത്തില്‍ പോലീസിനെ വിന്യസിച്ചതിലെ പാളിച്ചയും വിമര്‍ശനവിധേയമായി. ഇപ്പോള്‍ ദല്‍ഹി ഹൈക്കോടതിയും കേജ്‌രിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്‌ ദല്‍ഹിയിലെ തണുപ്പില്‍ നിന്നും ഭവനരഹിതരെ രക്ഷിക്കാന്‍ നടപടി എടുത്തില്ല എന്നാരോപിച്ചാണ്‌. എഎപി വിവിധ സേവന ഏജന്‍സികളുമായി ഷെല്‍ട്ടര്‍ ഹോംസ്‌ പരിഷ്കരിക്കേണ്ട നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യാത്തതിനെയും കോടതി വിമര്‍ശിച്ചു. 61 സ്ഥിരം ഷെല്‍ട്ടറുകളും ഹോമുകളും 83 താല്‍ക്കാലിക ഭവനങ്ങളും മാത്രമുള്ള ദല്‍ഹിയില്‍ 55000 ഭവനരഹിതര്‍ എങ്ങനെ സുരക്ഷിതരാകുമെന്ന്‌ കോടതി ചോദിച്ചു.

ദല്‍ഹി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുവെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ്‌ കേജ്‌രിവാളിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. ഇതിനിടെ റെയില്‍വേ മന്ത്രാലയത്തിന്‌ മുമ്പില്‍ നടത്തിയ പ്രതിഷേധം ഭരണഘടനാ വിരുദ്ധമാണെന്ന്‌ പറഞ്ഞ്‌ ഗുര്‍ഗാവ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയും കേജ്‌രിവാളിന്‌ നോട്ടീസയച്ചു. രാംജത്മലാനിയും പറയുന്നത്‌ കേജ്‌രിവാള്‍ നിരാശപ്പെടുത്തി എന്നാണ്‌. മുഖ്യമന്ത്രിയുടെ ധര്‍ണക്കെതിരെ സുപ്രീംകോടതി കേന്ദ്രത്തിന്‌ നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌.

കേജ്‌രിവാളിന്‌ മധുവിധു സമയം പോലും ലഭിക്കാതെ എതിര്‍പ്പുകള്‍ മാത്രം നേരിടേണ്ടിവരുന്ന അവസ്ഥയാണ്‌ സംജാതമായിരിക്കുന്നത്‌. മാധ്യമങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ്‌ കേജ്‌രിവാളിന്റെ പ്രത്യാരോപണം.

പക്ഷെ കേജ്‌രിവാള്‍ സ്വയം ന്യായീകരിക്കുകയും താന്‍ നടത്തിയ ധര്‍ണയെയും ന്യായീകരിക്കുകയുമാണ്‌ ചെയ്യുന്നത്‌. ജനലോക്പാല്‍ ബില്‍ ഉടനെ പാസാക്കുമെന്നും താന്‍ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം. രാംലീല മൈതാനിയില്‍ പ്രത്യേക രാജ്യസഭാ സെഷന്‍ വിളിച്ചായിരിക്കും ലോക്പാല്‍ ബില്‍ പാസാക്കുകയത്രേ. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ മഹിളാ സുരക്ഷാ ദള്‍ രൂപീകരിക്കാനും കേജ്‌രിവാള്‍ ലക്ഷ്യമിടുന്നു. അടുത്ത മാസം ഇവ പ്രായോഗികമാക്കുമെന്നാണ്‌ വാഗ്ദാനം.

കേജ്‌രിവാളിന്റെ മാജിക്ക്‌ പ്രതിഛായ രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെയുടെ നിഴലില്‍ നടത്തിയ സത്യഗ്രഹത്തില്‍ നേടിയെടുത്തതാണ്‌. തെരഞ്ഞെടുപ്പ്‌ ജയിച്ചതും അതേ പ്രതിഛായയുടെ ബലത്തിലാണ്‌. പക്ഷെ പ്രതിഷേധങ്ങളും ജനപ്രിയ സുദൃഢ ഭരണവും രണ്ടാണെന്ന തിരിച്ചറിവ്‌ കേജ്‌രിവാള്‍ നേടേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.