തിരുവനന്തപുരം: കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിനെ കൂറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണത്തിന് മരണമണി മുഴക്കുന്നതാണെന്ന് ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ് ചെയര്‍പെഴ്സണും നവധാന്യ സ്ഥാപകയുമായ ഡോ: വന്ദനാശിവ അഭിപ്രായപ്പെട്ടു. കേരളജനതയുടെ പാരിസ്ഥിതിക അവബോധത്തിന് നേരേയുളള പ്രഹസനമാണ് റിപ്പോര്‍ട്ട് എന്നു അവര്‍ പറഞ്ഞു.
ദുര്‍ബല ആവാസവ്യവസ്ഥകള്‍ക്ക് വേണ്ടി സസൂക്ഷ്മം നിര്‍മ്മിച്ചു പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ തകര്‍ക്കാനാണ് വ്യവസായികള്‍ ശ്രമിക്കുന്നതെന്നും വന്ദനാശിവ പറഞ്ഞു. പശ്ചിമഘട്ടത്തെ കുറിച്ചുളള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരസിച്ചതും പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജനെ മാറ്റിയതുമെല്ലാം ഇതിന്റെ ഭാഗമാണെന്നും അവര്‍ പ റഞ്ഞു.ഇ .എഫ് .എല്‍ നിയമം റദ്ദാക്കണമെന്ന നിര്‍ദ്ദേശത്തിന് പുറമേ.ഇ.എഫ്.എല്‍. ഭൂമിസംബന്ധമായി കോടതിയിലുളള കേസുകളില്‍ ഗവണ്മെന്റ് ഇടപെടരുത് എന്നായിരുന്നു കമ്മിറ്റിയുടെ നിര്‍ദ്ദേശം .പശ്ചിമഘട്ടത്തെ ദുര്‍ബലപ്പെടുത്താനുളള നടപടികളുടെ വ്യക്തമായ സൂചനയാണ് ഇത.് പഞ്ചിമഘട്ട സംരക്ഷണത്തിനുളള ഏക പോംവഴി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കലാണെന്നും അവര്‍ പറഞ്ഞു.
ജലം, ആഹാരം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം എന്നിവയെല്ലാം ഉറപ്പ് വരുത്തിയുളള കേരളത്തിന്റെ സുസ്ഥിരമായ വികസനവും പശ്ചിമഘട്ട സംരക്ഷണവും തമ്മില്‍ സങ്കീര്‍ണ്ണമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. സംരക്ഷണ നടപടികളില്‍ വെളളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് കേരളത്തിന്റെ ഭാവിക്ക് വിനാശകരമായിരിക്കുമെന്നും സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ ) സെക്രട്ടറിയും ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. എ.ബിജുകുമാര്‍ പറഞ്ഞു .പരിഗണനാവിഷയമല്ലാതിരുന്നിട്ടും ഇ.എഫ്എല്‍ റദ്ദാക്കണം എന്ന സമിതിയുടെ നിര്‍ദ്ദേശം വളരെ അധികം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി സംരക്ഷണത്തിന് സ്വതന്ത്ര ശാസ്ത്രജ്ഞര്‍ക്ക് ശബ്ദമുയര്‍ത്താന്‍ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സോഷ്യല്‍ ആക്ഷന്‍ (സിസ്സ), ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ് (ഐ.ബി.സി) നവധാന്യ (ന്യൂഡല്‍ഹി) എന്നീ സംഘടനകള്‍ ചേര്‍ന്ന് ഇന്ത്യന്‍ സൈന്റിസ്റ്റ്സ് നെറ്റ്വര്‍ക്ക് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കോളജിക്കല്‍ റെസ്പോണ്സിബിലിറ്റി രൂപീകരിച്ചതായും വന്ദനാശിവ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: