എന്റെ ഹൃദയത്തിലെ ഏറ്റവും നിഗൂഢമായ ഒരു തന്തുകൂടി നിങ്ങള്‍ സ്പര്‍ശിക്കയുണ്ടായി. എന്റെ ഗുരുവും സ്വാമിയും വീരനും ആദര്‍ശവും ജീവിതത്തിലെ ഈശ്വരനുമായ ശ്രീരാമകൃഷ്ണ പരമഹംസരുടെ നാമഗ്രഹണമത്രേ ഇത്. ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വല്ലതും എനിക്ക് നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ലോകത്തിലെങ്ങാനുമുള്ള ഒരാളെ സഹായിക്കത്തക്ക ഒരു വാക്കെങ്കിലും എപ്പോഴെങ്കിലും എന്റെ ചുണ്ടില്‍നിന്ന് വീണിട്ടുണ്ടെങ്കില്‍, ഞാനത് ഒരു തരത്തിലും അവകാശപ്പെടുന്നില്ല. അതദ്ദേഹത്തിന്റെതാണ്. എന്നാല്‍ എന്റെ ചുണ്ടില്‍ നിന്ന് ശാപവാചസ്സുകള് പൊഴിഞ്ഞിട്ടുണ്ടെങ്കില് വിദ്വേഷം പുറപ്പെട്ടിട്ടുണ്ടെങ്കില്‍, അതൊക്കെ എന്റേതുതന്നെ; അല്ലാതെ, അദ്ദേഹത്തിന്റെതല്ല. ദുര്ബലമായിരുന്നതെല്ലാം എന്റേത്; ജീവിതസന്ദായകവും ഉപോദ്ബലകവും ശുദ്ധവും ദിവ്യവുമായിട്ടുള്ളതൊക്കെ അദ്ദേഹത്തിന്റെ പ്രചോദനവും അദ്ദേഹത്തിന്റെ വചനങ്ങളും അദ്ദേഹംതന്നെയുമാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: