സ്വാമി : (ജന്തുബലി നടത്തിവന്നിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹികളോടായി) ”ക്ഷേത്രത്തില്‍ ഹിംസ പാടില്ല. അത് പാപമാണ്.”
ഭക്തന് : ”ഹിംസ നിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല.”
സ്വാമി: ”പിന്നെ ആര്‍ക്കാണ് വിരോധം?”
ഭക്തന് : ക്ഷേത്രഭാരവാഹികള്‍ക്ക്. അവര്‍ എത്ര പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.”
സ്വാമി: ”നിങ്ങള്‍ കോഴിയെയും മറ്റും കൊടുക്കാതിരുന്നാല്‍ മതിയല്ലോ. ക്ഷേത്രഭാരവാഹികള്‍ക്ക് സമ്മതവും വിസമ്മതവും ഉണ്ടാകില്ല. അവര്‍ തൂണുകളല്ലേ?”
ഭക്തന് : ”കോഴിക്ക് പകരം എന്തു ബലികഴിച്ചാല്‍ കൊള്ളാമെന്നറിഞ്ഞുകൂടാ.”
ഒരു അന്തേവാസി : ” ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാണ് ഉപയോഗിക്കാറ്. അത് മതിയാകുമെന്ന് തോന്നുന്നു.”
സ്വാമി : ”വേണ്ടാ, കോഴിവെട്ടുന്നവന്റെ മകനെ കൊടുത്താലെന്താണ്.?”
സമ്പാദനം : പ്രൊഫ. എം.കെ.സാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: