ജപത്തിലൂടെയും ധ്യാനത്തിലൂടെയും ഏറ്റവുമധികം വികാരാവിഷ്ഠനായ ഒരാള്‍ക്ക് ഭക്തിപന്ഥാവിലൂടെ തന്റെ ഉപാസനാമൂര്‍ത്തിയുടെ കാല്ത്താരുകളില് വ്യക്തിനിഷ്ഠമായ ‘അഹംബുദ്ധി’യെ അധികമധികം അടിയറവയ്ക്കാന്‍ കഴിയും. തന്റെ ആരാധനാമൂര്‍ത്തിയുമായുള്ള ഗൂഢസ്നേഹബന്ധത്തിന്റെ പരമോച്ചാവസ്ഥയില്‍ ഭക്തിപൂര്‍ണമായ അവന്റെ മനസ്സ് ഇന്ദ്രിയഭോഗ്യവസ്തുക്കളിലൊന്നും അലഞ്ഞുതിരിയാതെ ഐശ്വര്യചിന്തയില് മാത്രം വ്യാപൃതമായിത്തീരുകയും അതില്‍തന്നെ അലിഞ്ഞുചേരുന്ന പാവനമുഹൂര്ത്തം ഇങ്ങനെ സംജാതമാകുകയും ചെയ്യുന്നു.
ഏകാഗ്രതയുടെ ഉച്ചാവസ്ഥയില്‍ ഭക്തന് ബാഹ്യലോകത്തെ തികച്ചും വിസ്മരിക്കുകയും ഭൗതിക ശരീരത്തില്‍ നിന്നും തന്റെ ശ്രദ്ധയെ പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്യുന്നു. ഇങ്ങനെ മാഹാത്മ്യമേറിയതും ഈശ്വരപരവുമായ ഏകാഗ്രചിന്തയില്‍ ദൃഢബദ്ധമായിരിക്കുമ്പോള് ആ ഭക്തന്റെ മനസ്സ് പവിത്രമായ ആ ‘സ്ഫുടം വയ്ക്ക’ ലില്‍ അപ്രത്യക്ഷമായിത്തീരുകയും അതിനെ തുടര്‍ന്ന് അവര്‍ണ്യവും പരിപൂര്‍ണവുമായ ദിവ്യതേജോരാശിയായി പരിവര്ത്തനംചെയ്യപ്പെടുകയും ചെയ്യുന്നു. മാനസപാരാവാരങ്ങള്ക്കപ്പുറമാണ് ആത്മാവിന്റെ ജീവന്റെ സാമ്രാജ്യം സ്ഥിതി ചെയ്യുന്നത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: