93. സര്വ്വഭക്ഷഃ – എല്ലാത്തിനെയും ഭക്ഷിക്കുന്നവന്. ശിവന് സംഹാരമൂര്‍ത്തിയാണ്. സംഹാരം നശിപ്പിക്കലല്ല. എല്ലാത്തിനെയും ഭക്ഷിക്കുന്നവനായാണല്ലോ നാമം ഭഗവാനെ അവതരിപ്പിച്ചത്. ഭക്ഷണം നശിപ്പിക്കലാണോ? തീര്‍ച്ചയായും നശിപ്പിക്കലല്ല. പ്രപഞ്ചത്തില്‍ ലോകങ്ങളും ജീവികളും വസ്തുക്കളും ഉണ്ടാകുന്നു.
ഉണ്ടാകുന്നവ വളരുന്നു. വളര്‍ച്ച തീരുമ്പോള്‍ ക്ഷയിക്കുന്നു. ഒടുവില്‍ ഇല്ലാതെയാകുന്നു. ഈ ഇല്ലാതെയാകലിനെയാണ് നാം നാശമെന്ന് പറയുന്നത്. ഇല്ലാതാകുന്നവയെല്ലാം മറ്റുപലരൂപങ്ങള് സ്വീകരിക്കുകയാണ്. ഒന്നിന്റെ പ്രത്യക്ഷത്തിലുള്ള നാശം മറ്റു പലതിന്റെയും ജന്മത്തിനും വളര്‍ച്ചയ്ക്കും കാരണമാണ്. ഒരു ജീവിയായോ വസ്തുവായോ രൂപം കൊള്ളുന്ന പ്രാണശക്തി മറ്റൊന്നായോ മറ്റു പലതായോ പരിവര്‍ത്തനം ചെയ്യുന്നു. ഒന്നും നശിക്കുന്നില്ല. രൂപം മാറുന്നതേയുള്ളൂ. ഈ രൂപ പരിവര്‍ത്തനമാണ് പ്രപഞ്ചപ്രവര്‍ത്തനം. സൃഷ്ടി സംഹാത്തിന്റെ തുടര്‍ച്ചയാണ്. അതുകൊണ്ട് സംഹാരമൂര്‍ത്തിയായ ശിവനെ മംഗലകാരിയായും സര്വഭക്ഷകനായും സ്തുതിക്കുന്നത്.
94. ക്രിയാഹീനഃ – ഒന്നും ചെയ്യാത്തവന്, പ്രവര്ത്തിക്കാത്തവന് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരായി സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ ചെയ്യുന്ന ബ്രഹ്മചൈതന്യം നിര്‍വികാരമാണ്. ആ ബ്രഹ്മചൈതന്യത്തിന് രൂപഭാങ്ങളും ഇഷ്ടാനിഷ്ടങ്ങളുമില്ല. അതുകൊണ്ടുതന്നെ ഒരു പ്രവര്‍ത്തനവുമില്ല. എല്ലാപ്രപഞ്ചത്തിനും ഉല്പ്പത്തികാരണവും ആധാരവുമായിരിക്കെത്തന്നെ നിഷ്ക്രിയനായിരിക്കുന്ന വിശ്വനാഥനായി ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: