തൊടുപുഴ : തൊടപുഴയില്‍ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുവാറ്റുപുഴ ജില്ല പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ ഉദ്ഘാടനം ഡോ. സി.സി. മേനോന് നിര്‍വ്വഹിച്ചു. തൊടുപുഴ താലൂക്ക് സംഘചാലക് എസ്. സുധാകരന് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം വിഭാഗ് കാര്യവാഹ് കെ.പി. രമേശ് മുഖ്യ പ്രഭാഷണം നടത്തി.
മാനസികവും ശാരീരികവുമായ പക്വത ഉള്ളവരായിരിക്കണം സ്വയംസേവകര്‍ എന്ന് ശിക്ഷാ വര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. സി.സി. മേനോന് പറഞ്ഞു. ഭാരതത്തിന്റെ ധീര വ്യക്തിത്വങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടാകണം. ഭാരത സംസ്കാരത്തെക്കുറിച്ച് പഠിക്കണം. സമൂഹത്തില്‍ ഉണ്ടാകുന്ന വിപത്തുക്കളെ കണ്ടറിഞ്ഞ് അവ പരിഹരിക്കുവാനുള്ള കടമ നമുക്കുണ്ട്. ജ്വലിക്കുന്ന ദീപങ്ങളാകണം സ്വയംസേവകരെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരകൃപ സിദ്ധിച്ച പുണ്യജന്മമാണ് സ്വയംസേവകന്റെ ജന്മം. മനുഷ്യജന്മത്തിന്റെ രണ്ടാം ഭാവമാണ് സ്വയംസേവകനെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കെ.പി.രമേശ് പറഞ്ഞു.
1920തുകളില്‍ ഹിന്ദുത്വത്തിന്റെ മഹത്വം വിസ്മരിക്കുന്ന ഒരു ജനതയായിരുന്നു ഭാരതത്തില്‍ ഉണ്ടായിരുന്നത്. സമൂഹത്തിന്റെ ഈ അവസ്ഥ ഡോക്ടര്‍ജിക്ക് സംഘസ്ഥാപനത്തിന് പ്രചോദനമായി. മനുഷ്യന് ദേവനാകാനുള്ള പരിശീലനമാണ് ശാഖയിലൂടെ നടക്കുന്നത്. അതിനുള്ള കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുന്ന പരിശീലനമാണ് ഇത്തരം ശിക്ഷാവര്ഗ്ഗിലൂടെ നടക്കുന്നത്. വ്യവസ്ഥാപാലനം, ആത്മപാലനം എന്നിവ ആര്‍ജ്ജിച്ച് സ്വയംസേവകര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തനനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: