കൊച്ചി: സൂര്യനെല്ലി പീഡന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെ കേസില്‍ നിന്നൊഴിവാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി. പി.ജെ.കുര്യനെ കുറ്റവിമുക്തനാക്കിയ 2006ലെ വിധി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഭവദാസന്റെ നിരീക്ഷണം.
ഹര്‍ജി പരിഗണിച്ച കോടതി കേസ് വിധി പറയുന്നതിന് മാറ്റി. 2006ല്‍ പി.ജെ.കുര്യനെ നിന്നൊഴിവാക്കി കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞപ്പോള്‍ ആ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടി കക്ഷിയായിരുന്നില്ല. സെഷന്‍സ് കോടതി കുര്യനെ കുറ്റവിമുക്തനാക്കിയപ്പോള്‍ അതിനെതിരെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: