Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമക്കുരുക്ക്‌ സങ്കീര്‍ണ്ണം; സര്‍ക്കാരും പ്രതിക്കൂട്ടിലാകും

Janmabhumi Online by Janmabhumi Online
Nov 18, 2013, 10:13 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാറിനു തന്നെ വിനയാകുമെന്ന്‌ സൂചന. മൂന്നാറില്‍ വ്യാജ രേഖ ഉപയോഗിച്ച്‌ 96, 000 ഏക്കര്‍ ഭൂമി ടാറ്റ സ്വന്തമാക്കി എന്ന്‌ സമ്മതിച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ ഇനി വ്യക്തമാക്കേണ്ടിവരും. വനഭൂമി ഉള്‍പ്പെടെയുള്ള ഭൂമികയ്യേറ്റത്തിന്‌ ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരും ഇനി നിയമ നടപടികള്‍ നേരിടേണ്ടിവരും.

ടാറ്റയ്‌ക്ക്‌ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍ കമ്പനിയില്‍ 28.26 ശതമാനം നിക്ഷേപം മാത്രമാണുള്ളത്‌. ബ്രിട്ടീഷ്‌ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ ഫെറാ നിയമം അനുസരിച്ച്‌ ഇത്രയും ഭൂമി കൈവശം വയ്‌ക്കാന്‍ കഴിയില്ലെന്ന്‌ വ്യക്തമാണ്‌. 2005 ലാണ്‌ ടാറ്റാ ടി ലിമിറ്റഡ്‌ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍ എന്ന്‌ പേര്‌ മാറ്റിയത്‌. പ്ലാന്റേഷന്റെ ഭാഗമായി മൂന്നാറില്‍ നിര്‍മ്മിച്ച 21 ബംഗ്ലാവുകള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ റിസോര്‍ട്ട്‌ നടത്താന്‍ വാടകയ്‌ക്ക്‌ നല്‍കിയിരിക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനമായ കെടിഡിസിയുടെ അനുവാദത്തോടെയും അംഗീകാരത്തോടെയുമാണ്‌ ഈ അനധികൃത റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇക്കാര്യത്തിലും സര്‍ക്കാറും ഉദ്യോഗസ്ഥരും കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും.

മൂന്നാറിലെ ഏഴ്‌ വലിയ മലനിരകളാണ്‌ കയ്യേറ്റത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. 1974ലെ രേഖകള്‍ പ്രകാരം 56,000 ഏക്കര്‍ മാത്രമാണ്‌ ടാറ്റ ടി കമ്പനിക്ക്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‌ 96,000 ഏക്കര്‍ കൈമാറിയതായാണ്‌ രേഖകള്‍ ഉള്ളത്‌. 74 ന്‌ ശേഷം പ്രദേശത്ത്‌ ജോലി ചെയ്ത മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും സര്‍ക്കാറും ഇത്രയും കാലം ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നത്‌ വലിയ ചോദ്യമായി അവശേഷിക്കുകയാണ്‌. ബ്രിട്ടീഷ്‌ കമ്പനി നിയമം അനുസരിച്ചാണ്‌ കൈമാറ്റം നടന്നിട്ടുള്ളത്‌. അതിനാല്‍ തന്നെ ഈ കൈമാറ്റം സ്വയം അസാധുവാണെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്‌ ഭൂമി കൈമാറ്റം എന്നുവരെ സത്യവാങ്മൂലത്തിലുണ്ട്‌. ഇത്രയും ഗൗരവമര്‍ഹിക്കുന്ന ഒരു കുറ്റകൃത്യത്തെ വളരെ ലാഘവത്തോടെയാണ്‌ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്‌ എന്ന വിമര്‍ശനത്തിനും സര്‍ക്കാര്‍ മറുപടി നല്‍കേണ്ടിവരും.

മാത്രമല്ല ഈ കേസില്‍ ഉണ്ടാകുന്ന വിധി സംസ്ഥാനത്തെ മറ്റു ഭൂമി കയ്യേറ്റ കേസുകളെക്കൂടി ബാധിക്കുകയും ചെയ്യും. ഹാരിസണ്‍ പ്ലാന്റേഷന്‍ ഉല്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്‌. ഈ കേസുകളെല്ലാം ദുര്‍ബലമാക്കുന്ന നിലപാടുകളായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്‌. കണ്ണന്‍ ദേവന്‍ കേസിലെ വിധി ഇത്തരം കേസുകളിലും നിര്‍ണ്ണായകമാകും.

ടി.എസ്‌. നീലാംബരന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies