Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധ്യാന്‍ചന്ദിനെ മറക്കരുതായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2013, 06:07 pm IST
inSports

ഒടുവില്‍ അതും സംഭവിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി ക്രിക്കറ്റ്‌ ദൈവം സച്ചിന്‌ ടെന്‍ഡു ല്‍ക്കറെ രാജ്യം ആദരിച്ചു. ഈ ബഹുമതിക്ക്‌ സച്ചിന്‍ തീര്‍ത്തും അര്‍ഹനാണ്‌. കഴിഞ്ഞ ദിവസം അവസാന ടെസ്റ്റ്‌ കളിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ കേന്ദ്രം സച്ചിന്‌ ഭാരതരത്ന നല്‍കുമെന്ന പ്രഖ്യാപനം വന്നത്‌.

ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ മഹാനായ താരമാണ്‌ സച്ചിന്‍. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍, ഏകദിനങ്ങള്‍, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സുകള്‍, സെഞ്ച്വറികള്‍, ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ മാന്‍ ഓഫ്‌ ദി മാച്ച്‌, മാന്‍ ഓഫ്‌ ദി സീരീസ്‌, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്നിങ്ങനെ ലോകറെക്കോര്‍ഡുകളുടെ നീണ്ട പട്ടികയാണ്‌ സച്ചിന്റെ പേരിലുള്ളത്‌. ഇരുന്നൂറ്‌ ടെസ്റ്റുകള്‍, 463 ഏകദിനങ്ങള്‍…. ഈ റെക്കോര്‍ഡുകള്‍ ഒരുകാലത്തും തകരുകയില്ലെന്ന ഉത്തമവിശ്വാസത്തിലാണ്‌ സച്ചിന്റെ ആരാധകരും മറ്റും. ഇതൊന്നും തകരാതിരിക്കട്ടെ എന്ന്‌ കരുതുമ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്‌. സച്ചിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചോദിക്കട്ടെ മാസ്റ്റര്‍ ബ്ലാസ്റ്ററേക്കാള്‍ മികച്ച കായിക താരങ്ങള്‍ ഇന്ത്യക്കില്ലായിരുന്നുവോ? എന്തുകൊണ്ട്‌ സച്ചിനേക്കാള്‍ മുന്നെ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്‌ ഭാരതരത്ന സമ്മാനിച്ചില്ല. ധ്യാന്‍ചന്ദിന്‌ മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന കായികപ്രേമികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തെ മറികടന്നാണ്‌ ക്രിക്കറ്റ്‌ ദൈവം സച്ചിന്‌ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കിയത്‌. ധ്യാന്‍ചന്ദിന്‌ ഭാരതരത്ന നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന്‌ ഹോക്കി ഇന്ത്യ കായികമന്ത്രിയായിരുന്ന അജയ്‌ മാക്കനോട്‌ അപേക്ഷിച്ചിരുന്നതുമാണ്‌. എന്നാല്‍ ധ്യാന്‍ചന്ദിനെ അവഗണിച്ച്‌ സച്ചിന്‌ ഭാരതരത്ന നല്‍കുകയായിരുന്നു.
2012-ല്‍ ധ്യാന്‍ചന്ദിനെ ഭാരതരത്നക്ക്‌ വേണ്ടി കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. അന്ന്‌ കായികതാരങ്ങള്‍ക്ക്‌ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കേണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അത്‌ മറികടന്നാണ്‌ ഇപ്പോള്‍ സച്ചിന്‌ ബഹുമതി നല്‍കിയിരിക്കുന്നത്‌. ധ്യാന്‍ചന്ദിനേക്കാള്‍ എന്ത്‌ അധികയോഗ്യതയാണ്‌ സച്ചിനുള്ളത്‌?

ആരായിരുന്നു ധ്യാന്‍ചന്ദ്‌. ലോകം കണ്ട ഹോക്കി മാന്ത്രികനാണ്‌ ഇന്ത്യയുടെ ധ്യാന്‍ചന്ദ്‌. മൂന്ന്‌ ഒളിമ്പിക്സുകളില്‍ ഇന്ത്യയെ ഹോക്കി സ്വര്‍ണ്ണത്തിലേക്ക്‌ നയിച്ച അത്ഭുതപ്രതിഭയാണ്‌ ധ്യാന്‍ചന്ദ്‌. അതിനുശേഷം ലോക ഹോക്കിയില്‍ ധ്യാന്‍ ചന്ദിനെപ്പോലൊരു പ്രതിഭ ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാം.

1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ധ്യാന്‍ചന്ദിന്റെ കളി കണ്ട ലോകത്തെ ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്ലര്‍ ധ്യാന്‍ചന്ദ്‌ ജര്‍മ്മനിക്ക്‌ വേണ്ടി കളിക്കുകയാണെങ്കില്‍ പട്ടാളത്തില്‍ കേണലായി ജോലി നല്‍കാമെന്ന വാഗ്ദാനം പോലും നടത്തിയിരുന്നു. എന്നാല്‍ ആ വാഗ്ദാനം ധ്യാന്‍ചന്ദ്‌ നിരസിക്കുകയായിരുന്നു. 1926 മുതല്‍ 1948 വരെയുള്ള കാലയളവില്‍ കളിച്ച ധ്യാന്‍ചന്ദ്‌ നേടിയ ഗോളുകളുടെ കൃത്യ എണ്ണം പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആയിരത്തിലേറെ ഗോളുകള്‍ ഈ മഹാനായ പ്രതിഭ നേടിയിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ ഏറെക്കുറെ വ്യക്തമാക്കുന്നത്‌. ധ്യാന്‍ചന്ദിന്റെ കാലത്ത്‌ ടിവിയില്‍ പോലും കളി കാണാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ സച്ചിന്റെ കാലഘട്ടത്തില്‍ അങ്ങനെയല്ലായിരുന്നു. മത്സരങ്ങളുടെ ആധിക്യത്തിനൊപ്പം തല്‍സമയ സംപ്രേഷണവും കൂടിയായതോടെ സച്ചിനിലെ ലോകം അടുത്തറിഞ്ഞെന്നു മാത്രം.

ധ്യാന്‍ചന്ദിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം വെക്കാവുന്ന മറ്റൊരു താരമാണ്‌ വിശ്വനാഥന്‍ ആനന്ദ്‌. ഇന്ത്യയുടെ ആദ്യ യഥാര്‍ത്ഥ ലോകചാമ്പ്യനാണ്‌ ചെസ്സിലെ ചക്രവര്‍ത്തിയായി വിരാജിക്കുന്ന വിശ്വനാഥന്‍ ആനന്ദ്‌ എന്ന തമിഴ്‌നാട്‌ സ്വദേശി. അഞ്ച്‌ തവണ ലോകകിരീടം നേടിയ താരമാണ്‌ ആനന്ദ്‌. സച്ചിന്‌ ഭാരതരത്ന നല്‍കാമെങ്കില്‍ ധ്യാന്‍ചന്ദിനും ആനന്ദിനും അത്‌ സമ്മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുകയാണ്‌ വേണ്ടത്‌. ആനന്ദിന്‌ നല്‍കിയില്ലെങ്കിലും മേജര്‍ ധ്യാന്‍ ചന്ദിന്‌ മരണാനന്തര ബഹുമതിയായി ഇനിയെങ്കിലും ഭാരതരത്ന നല്‍കി ആദരിക്കാ ന്‍ രാജ്യം തയ്യാറാകണം.ഇന്ത്യ ദേശീയ കായികദിനമായി ആഘോഷിക്കുന്നത്‌ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്‌. ഇങ്ങനെയുള്ള മഹാപ്രതിഭയ്‌ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ ഇനിയെങ്കിലും രാജ്യം താമസം വരുത്തരുത്‌.

വിനോദ്‌ ദാമോദരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.