തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏകപക്ഷീയമായി അക്രമം നടന്ന പൂന്തുറക്കടുത്തുള്ള ഇടയാര്‍ ഇനിയും സാധാരണനിലയിലെത്തിയിട്ടില്ല. അക്രമികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതിനെത്തുടര്‍ന്ന് ജനങ്ങളാകെ ഭീതിയിലാണ്. അക്രമം നടത്തിക്കൊണ്ടിരിക്കെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടാകാത്തതില്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ അമര്‍ഷമുണ്ട്. അതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഉപരോധമടക്കം നടത്തുകയും ചെയ്തു. കളക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ആശങ്കയാണ് പരക്കെ. മന്ത്രിമാരടക്കം പങ്കെടുത്ത സര്‍വ്വകക്ഷി സമാധാന കമ്മിറ്റിയിലെ നിലപാടുപോലും ആശങ്ക ബലപ്പെടുത്തും വിധമാണ്.
താലൂക്ക് ഓഫീസില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ അക്രമത്തിന് പിന്തുണയും പ്രേരണയും നല്കി പള്ളിവികാരിയെ ഇരുത്തുന്നതില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതില്‍ പ്രതിഷേധിച്ച് വികാരിയും മറ്റും ഇറങ്ങിപ്പോയി. അവര്‍ക്ക് പിറെ ചെന്ന് കേന്ദ്രമന്ത്രി ശശിതരൂരും മന്ത്രി ശിവകുമാറും സിപിഎം നേതാക്കളായ ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും അനുനയിപ്പിച്ച് കൊണ്ടിരുത്തി. ബിഷപ്പടക്കം പങ്കെടുക്കുമെന്ന് പറഞ്ഞ യോഗത്തില്‍ അക്രമത്തിന് നേരിട്ടിടപെട്ട വ്യക്തിയുടെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവിച്ച് ബിജെപി, ഹിന്ദു ഐക്യവേദി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. സമാധാന സമ്മേളനം പ്രഹസനമാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ആരോപിച്ചു.
ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, മുന്‍ പ്രസിഡന്റ് കരമനജയന്‍, വി.വി. രാജേഷ്, കൗണ്‍സിലര്‍ എം.ആര്. ഗോപന് തുടങ്ങി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമിക്കപ്പെട്ട വീടുകളും സ്ഥാപനങ്ങളും നേരില്‍ കണ്ടു. ഏകപക്ഷീയവും സംഘടിതവുമായ അക്രമത്തിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പോലീസിന്റെ നിഷ്കക്രിയത്വം തുടര്‍ന്നാല്‍ ഇടയാറില്‍ എന്തും സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് ഇപ്പോഴും ജനങ്ങളുള്ളത്.
വീണ്ടും ഒരാക്രമണം ഉണ്ടാകുമെന്നുള്ള ഭയപ്പാടിലാണ് ഇവിടുത്തെ ജനങ്ങള്‍. അക്രമികള്‍ തീവച്ച പൂന്തുറ പൊഴിക്കരയ്ക്ക് സമീപം കുഞ്ചുവിളാകം വിജയന്റെ വള്ളം ഇന്നലെയും കത്തിത്തീര്‍ന്നിട്ടില്ല. അന്‍പതോളം കുടുംബങ്ങളുടെ ആശ്രയമാണ് ഇതോടെ നഷ്ടപ്പെട്ടത്. അക്രമികളില്‍ നിന്നും തലയ്ക്കടിയേറ്റ ലീല തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്.
തിരുവല്ലം, മൂന്നാറ്റുമുക്ക് പാലത്തിലും പൊഴിക്കരയിലും ഏര്‍പ്പെടുത്തിയ പോലീസ് കാവല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുകയില്ലയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞെത്തിയ പോലീസുകാരെ പിന്മാറിയ അക്രമിസംഘം തിരിച്ചുവന്ന് ആക്രമിച്ചിട്ടുപോലും പ്രതികളെ അറസ്റ്റുചെയ്യാതെ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ് ചെയ്തത്. തിരുവല്ലത്തും പരിസര പ്രദേശങ്ങളിലും ഇന്നലെയും അക്രമികള്‍ സംഘം ചേര്‍ന്ന് ഇടയാറിനെ വീണ്ടും ആക്രമിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. അക്രമത്തിനിരയായവര്‍ക്ക് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് നഷ്ടപരിഹാരം കൊടുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഒപ്പം ശരിയായ സുരക്ഷയും ദ്വീപ് നിവാസികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: