കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയിലെ ചേനാട്ട് സന്തോഷിന്റെ ഭാര്യ ബിന്ദുവിനെ സദാചാര പോലീസ് ചമഞ്ഞെത്തിയ പെന്തക്കോസ്തുകാരും ഗുണ്ടാസംഘവും ചേര്‍ന്ന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിലും ഇവരെ കയ്യേറ്റം ചെയ്ത പോലീസ്-സദാചാര പോലീസ് തേര്‍വാഴ്ച്ചക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പുല്‍പ്പള്ളി പോലീസ് സിഐ ഓഫീസ് മാര്‍ച്ചില്‍ ജനരോഷമിരമ്പി.
സെപ്തംബര്‍ 22 നാണ് ബിന്ദുവിന്റെ വീട് സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ അടിച്ചുതകര്‍ത്തത്. 25 നും പോലീസിന്റെ മുന്നില്‍ വെച്ച് കയ്യേറ്റമുണ്ടായി. എന്നാല്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന നടപടിയാണ് പിന്നീടുണ്ടായത്. കോളറാട്ടുക്കുന്നില് പെന്തക്കോസ്ത് മിഷണറിമാര്‍ നടത്തുന്ന ആദിവാസി നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളെ തടയുന്നതിനായി സ്ഥലത്തെത്തിയ യുവാക്കളുടെ ബൈക്കുകള്‍ സദാചാരപോലീസും മറ്റ് ചിലരും ചേര്‍ന്ന് തടയുകയും ഇവരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഇവര്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ പേരിലായിരുന്നു നിരപരാധിയായ ബിന്ദുവിന്റെയും കുടുംബത്തിന്റെയും മേലുള്ള കയ്യേറ്റം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പെന്തക്കോസ്ത് മിഷണറിമാരുടെ മതപരിവര്‍ത്തനം തടയുക, സിപിഎം-കോണ്‍ഗ്രസ്-പോലീസ് ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് ബിജെപി സംസ്ഥാന സമിതി അംഗം ജനചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പെന്തക്കോസ്ത് സഭയുടെയും സിപിഎമ്മിന്റെയും ആവശ്യങ്ങള്‍ക്ക് കൂട്ടുനിന്നുകൊണ്ട് ചേനാട്ട് ബിന്ദുവിനെ കോളാറട്ട്ക്കുന്നില് നിന്ന് ഊരുവിലക്ക് ഏര്‍പെടുത്തി തുരത്തിയ മാഫിയസംഘത്തിന് കൂട്ടുനിന്ന സിഐ അര്‍ഷാദിന്റെ നടപടി അപലപനീയമാണെന്നും നാട്ടുകാര്‍ക്ക് കാവലാളാകേണ്ട പോലീസ് പുല്‍പ്പള്ളിയില്‍ ഭരണപക്ഷത്തിന്റെ ചട്ടുകമാവുകയാണെന്നും അദേഹം പറഞ്ഞു.
ബിന്ദുവിന്റെ ഊരുവിലക്ക് വിഷയത്തില്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനിലും നല്കിയ പരാതിയിലും നടപടി വേണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പക്ഷപാതപരമായി പെരുമാറുന്ന സിഐ അര്‍ഷാദിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.ജി.സുരേഷ് ബാബു, വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കൃഷ്ണദാസ്, ക്ഷേത്ര സംരക്ഷണ സമിതി വയനാട് ജില്ലാ സെക്രട്ടറി പി.കെ.ശ്രീവത്സന്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സി. കെ. ഉദയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനുശേഷം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോളറാട്ട്ക്കുന്നിലെ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: