കോഴിക്കോട്: ബിജെപി സംസ്ഥാന ജനസമ്പര്ക്കപരിപാടിക്കും പ്രവര്‍ത്തനഫണ്ട് ശേഖരണത്തിനും കോഴിക്കോട് തുടക്കമായി. കോഴിക്കോട് സാമൂതിരി പി.കെ.എസ്.രാജയില്‍ നിന്ന് പ്രവര്‍ത്തനഫണ്ട് സ്വീകരിച്ചുകൊണ്ട്സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനാണ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് സംസ്ഥാന പ്രവര്‍ത്തനഫണ്ട് സമാഹരണയജ്ഞം നടക്കുന്നത്.
രാജ്യരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത ആന്റണിക്ക് കേരളത്തിലെ യുഡിഎഫിനെ രക്ഷിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് ജനസമ്പര്‍ക്ക പരിപാടിയുടെയും പ്രവര്‍ത്തന ഫണ്ടിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആന്റണിയെ കേരളത്തില്‍ നിന്ന് ആട്ടിയോടിച്ചതും ഇവരൊക്കെതന്നെയാണ്.
നരേന്ദ്രമോദി പ്രധാനമന്ത്രിയാവണമെന്ന അഭിപ്രായം കേരളത്തിലെ വോട്ടര്‍മാരിലും ഉയര്‍ന്ന് വന്നിട്ടുണ്ട്. കേരളത്തില്‍ ബിജെപിക്ക് വോട്ടുചെയ്താല്‍ മാത്രമേ യുപിഎയുടെ അഴിമതി ഭരണത്തെ തുടര്ച്ചുനീക്കുവാന് സാധിക്കൂ. സിപിഎം കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാറിനെ പിന്തുണച്ചത് പോലെ വീണ്ടും പിന്തുണക്കും.
ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേരളത്തില്‍ സ്ഥാനാര്‍ത്ഥികളാക്കും. യുവാക്കള്‍, പട്ടികജാതി വിഭാഗക്കാര്‍, മഹിളകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ എന്നിവരെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്‍പ്പെടുത്തുമെന്നും മുരളീധരന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ ലോകസഭാ മണ്ഡലങ്ങളിലും ശില്പശാല നടത്തുവാനും നരേന്ദ്രമോദി പങ്കെടുക്കുന്ന സംസ്ഥാന റാലി നടത്തുവാനും തീരുമാനിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
സാമൂതിരി പി.കെ.എസ്.രാജയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സാമൂതിരിയുടെ പത്നി കമലം രാജ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, സംസ്ഥാന സെക്രട്ടറി വി.വി.രാജന്,ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, ജനറല്‍ സെക്രട്ടറി എം.സി. ശശീന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. ശിവദാസന്‍, എന്‍.പി. ദിനേശന്, ജയാസദാനന്ദന്‍, കെ.പി. വേലായുധന്, പങ്കജം പൈക്കാട്ട്, ദേവന് തിരുവണ്ണൂര്‍, പ്രമോദ്, പ്രശോഭ് കോട്ടൂളി, ബബ്ലു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: