തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിന്റെ കേസ് നടത്തിപ്പില്‍ വീഴ്ച്ച സംഭവിച്ചതില്‍ ഡിജിപിക്ക് കടുത്ത അതൃപ്തി. വസ്തുതകള്‍ കോടതിയെ അറിയിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം ചീഫ്സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ് കത്ത് നല്കി. സലീം രാജിന്റെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശത്തില്‍ തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ ഡിജിപി വ്യക്തമാക്കുന്നു.
തട്ടിപ്പുകാര്‍ക്കുവേണ്ടി പോലീസ് നിലകൊണ്ടെന്ന വിമര്‍ശനം തന്നെ മാനസികമായി മുറിവേല്‍പ്പിച്ചു. മൂന്നുമാസം മുമ്പ് തന്നെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നു. തട്ടിപ്പുകേസില്‍ വിജിലന്‍സ് അന്വേഷണവും ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ സലിംരാജിന് ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെയും അറിയിച്ചിരുന്നു.
എന്നാല്‍ ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ചയുണ്ടായി. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നെങ്കില്‍ കോടതി പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. സലിംരാജിന്റെ കാര്യത്തിലുണ്ടായ കോടതി പരാമര്‍ശങ്ങളില്‍ തനിക്ക് മാനസിക വിഷമമുണ്ടായെന്നും ഇക്കാര്യത്തിലുള്ള തന്റെ വിശദീകരണമെന്ന നിലയിലാണ് കത്തയ്ക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പോലീസ് കോണ്‍സ്റ്റബിളിനെ ഡിജിപിക്ക് ഭയമാണോയെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശമാണ് പോലീസ് മേധാവിയെ ചൊടിപ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ച്ചയാണ് ഇങ്ങിനെയൊരു പരാമര്‍ശം കോടതിയില്‍ നിന്നുണ്ടാകാന്‍ ഇടയാക്കിയതെന്ന് കത്തില്‍ ഡിജിപി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പരാമര്‍ശം നീക്കികിട്ടാന്‍ കോടതിയെ സമീപിക്കണമെന്ന് കാണിച്ച് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.രാധാകൃഷ്ണന് അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്കി.
സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസ് പരിഗണിക്കവേ ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദാണ് ഡിജിപിക്കും സലീംരാജിനെ പേടിയാണോയെന്ന് പറഞ്ഞത്. സലിംരാജിനെതിരെ തട്ടിപ്പിനിരയായ തൃക്കാക്കര സ്വദേശിനി ഷെരീഫ നല്കിയ പരാതി ഡിജിപി സര്‍ക്കാരിന് കൈമാറുകയായിരുന്നെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി പരാമര്‍ശം ഉണ്ടായത്. പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശിക്കാമെന്നിരിക്കേ ഡിജിപി അത് സര്‍ക്കാരിന് കൈമാറിയത് അസാധാരണ നടപടിയായി കോടതി വിലയിരുത്തി. പരാതിയില്‍ ഡിജിപി എന്ത് നടപടിയാണെടുത്തതെന്നും സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നതാരാണെന്നും കോടതി ആരാഞ്ഞിരുന്നു. സലീംരാജും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ മജീദും ചേര്‍ന്നു വ്യാജരേഖകള്‍ ചമച്ചു 1.16 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇടപ്പള്ളി പത്തടിപ്പാലം ആഞ്ഞിക്കാത്തു വീട്ടില്‍ ഷെരീഫയുടെയും പരാതി.
റിയല്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയാറാക്കിയും കോടതി വിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്തും 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൂറ്റിയമ്പതോളം പേരുടെ കൈവശമുള്ള ഭൂമിയാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: