അടൂര്‍: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന് എന്നിവരെ അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് ലൈജുമോള്‍ ഷെരീഫ് ഇരുവരുടെയും റിമാന്‍ഡ് കാലാവധി 19 വരെ നീട്ടി.
പന്തളം കുരമ്പാല സി.എം കോട്ടേജില്‍ ഡോ. റെനി ഫിലിപ്പില്‍ നിന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നപേരില് 65000 രൂപ കബളിപ്പിച്ചതു സംബന്ധിച്ച് പന്തളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയത്. കടമ്പനാട് സ്വദേശി ഗോപാലകൃഷ്ണന്റെ പക്കല്‍ നിന്ന് ദേവസ്വംബോര്‍ഡില്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് 2004ല്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന മറ്റൊരു കേസും ഇവരുടേ പേരില്‍ അടൂരിലുണ്ട്.
സരിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നും ബിജു രാധാകൃഷ്ണനെ ഏറണാകുളം ജില്ലാ ജയിലില്‍ നിന്നുമാണ് അടൂരില്‍ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: