കൊച്ചി: സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കുര്യനെ കൂടാതെ മറ്റു രണ്ടു പേരെയും പ്രതി ചേര്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ആവശ്യങ്ങളാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ഉന്നയിച്ചത്.
കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണം, പി ജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം, കുര്യനെ കേസില്‍ നിന്ന് ഒഴിവാക്കിയ ഉദയഭാനു ബെഞ്ചിന്റെ വിധി റദ്ദാക്കണം എന്നിവയാണ് പെണ്‍കുട്ടിയുടെ പ്രധാന ആവശ്യങ്ങള്‍. ജസ്റ്റീസ് ഭവദാസന്റെ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.
കേസിലെ മുഖ്യപ്രതി ധര്മരാജന് കേസില്‍ പി ജെ കുര്യന്റെ പങ്ക് ദൃശ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ മദ്യലഹരിയിലാണ് കുര്യനെതിരെ പറഞ്ഞതെന്ന് കോടതിയില്‍ ധര്മരാജന് മൊഴിമാറ്റുകയായിരുന്നു.
തുടര്‍ന്ന് പി ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം തൊടുപുഴ സെഷന്‍സ് കോടതി തള്ളി. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: