കൊച്ചി: വിഘടനവാദശക്തികളെ സഹായിക്കുന്ന അധികാരിവര്‍ഗം രാജ്യത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിലക്ക് നിര്‍ത്തണം.
പാക്കിസ്ഥാനിലെ പെഷവാറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരുലക്ഷം പേരുടെ ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. സാബു അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ശേഖരിക്കുന്ന ഒരുലക്ഷം പേരുടെ ഒപ്പുകള്‍ പ്രസിഡന്റിനും യുഎന്‍ സെക്രട്ടറി ജനറലിനും അത്യുന്നത ഫ്രാന്‍സിസ് മാര്പാപ്പക്കും അന്തോഖ്യന്‍ പാത്രിയാര്ക്കിസിനും ലോക മനുഷ്യാവകാശ സംഘടനകള്‍ക്കും അയച്ചുകൊടുക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. പി.ജെ. കുര്യന്, കെസിബിസി സെക്രട്ടറി റവ. ഫാ. സ്റ്റീഫന്‍ ആലത്തറ, കണ്ടത്തില്‍ തോമസ് കോര്‍ എപ്പിസ്കോപ്പ, സംവിധായകന് തമ്പി കണ്ണന്താനം, കെ.കെ. ഹരിദാസ്, നടന് ടോണി, മനുഷ്യാവകാശസമിതി സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുള്‍ അസീസ്, ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, ജനപക്ഷം പ്രസിഡനൃ ബെന്നി ജോസഫ്, നെടുമ്പാശ്ശേരി രവി, എ.കെ. നസീര്‍, അഡ്വ. പി. കൃഷ്ണദാസ്, രശ്മി സജി, അഡ്വ. കെ.എസ്. ഷൈജു, ബാബുരാജ് തച്ചേത്ത്, ടി. ബാലചന്ദ്രന്, ഷാലി വിനയന്, എന്‍.എം. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. ജിജി ജോസഫ് സ്വാഗതവും ജേഴ്സണ് എളംകുളം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: