കൊല്ലം: സര്ഗാത്മകതയടെയും ആവിഷ്കാര സ്വാതന്ത്യത്തേയും കല്ത്തൂറുങ്കിലടയ്ക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തനശൈലി അപഹാസ്യമാണെന്ന് തപസ്യ കലാ സാഹിത്യവേദി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പി. വത്സലയുടെ തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍ എന്ന ലേഖനത്തെത്തുടര്‍ന്ന് പുകസയാണ് പി. വത്സല എന്ന പ്രശസ്ത എഴുത്തുകാരിയെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തടവറിയില്‍ കഴിയുന്ന ഇതുപോലുള്ള സാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. എഴുത്തുകാരുടെ സര്‍ഗാത്മകതയേയും ആവിഷ്കാര സ്വാതന്ത്യത്തേയും പരിപോഷിപ്പിക്കുകയല്ല പുകസ പോലുള്ള സംഘടനകളുടെ താല്പര്യം.
വൈലോപ്പള്ളി അടക്കമുള്ള പ്രശസ്ത എഴുത്തുകാരുടെ സര്‍ഗാത്മകതയെ തുരങ്കം വച്ച് ഇടതുപക്ഷപാളയങ്ങളില് തളച്ചിടുന്ന പ്രവൃത്തികള്‍ ഇതിനു മുമ്പും പുകസ സംഘം ചെയ്തിട്ടുണ്ട്. കടമ്മനിട്ടയുടെ സര്‍ഗാത്മകതയേയും ഇടതുപാളയത്തിലിട്ടു നശിപ്പിച്ച പ്രസ്ഥാനമാണ് പുരോഗമന സാഹിത്യസംഘം. വത്സലയുടെ കഥകള്‍ എന്ന പുസ്തകത്തിന്റെ അവതാരിക എഴുതുവാനുള്ള യോഗ്യത ഇല്ലാത്തയാളാണ് താനെന്ന് ഇ.പി രാജഗോപാല്‍ തെളിയിക്കുക കൂടി ചെയ്തിരിക്കുന്നു.
തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം. സതീശനും ജില്ലാ സെക്രട്ടറി കെ. നരേന്ദ്രനും സംസാരിച്ചു. കെ. രാജേന്ദ്രന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: