പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു-വലതു പാര്‍ട്ടികള്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങളെയും ജനപ്രതിനിധികളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബിജെപി പഞ്ചായത്തംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗം ആരോപിച്ചു. ആര്‍എസ്എസിന്റെ രണ്ടംഗങ്ങളുടെ പിന്തുണയില്‍ നാട്ടകം പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയ നാട്ടകം സുരേഷും ബിജെപിയുടെ നിരുപാധിക പിന്തുണകൊണ്ടും നിര്‍ലോഭമായ സഹകരണം കൊണ്ടും കഴിഞ്ഞ രണ്ടരവര്‍ഷം പഞ്ചായത്തില്‍ ഭരണം നടത്തിയ പനച്ചിക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വവും പഴയകാലചരിത്രം മറക്കരുതെന്ന് യോഗം ഓര്‍മ്മിപ്പിച്ചു. നിരവധി തവണ ബിജെപി വനിതാ അംഗത്തെപ്പോലും അക്ഷേപിക്കുന്ന രീതിയിലേക്ക് ഭരണനേതൃത്വം നീങ്ങിയപ്പോഴാണ് ബിജെപി കടുത്ത തീരുമാനം എടുത്തത്. അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റിനെ വീണ്ടും മത്സരിപ്പിക്കുന്ന കോണ്‍ഗ്രസ് സമീപനം തുടര്‍ന്നാല്‍ ശക്തമായി മുന്‍നിലപാട് തന്നെ തുടരാന്‍ ബിജെപി യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഭാരവാഹിയോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഡോ.ഇ.കെ.വിജയകുമാര്‍, ബിനു പുള്ളുവേലിക്കല്‍, സുമാ മുകുന്ദന്, ഭാരവാഹികളായ ജോമോന് കെ.പനച്ചിക്കാട്, വിജയനാഥ് പനച്ചിക്കാട്, ഓമനക്കുട്ടന് പനച്ചിക്കാട്, വാസുക്കുട്ടന് വെള്ളൂത്തുരുത്തി, സതീശന് ചാന്നാനിക്കാട്, സുദര്ശന് ചാന്നാനിക്കാട്, ഗീരീശന് ഗിരിമംഗലം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: