Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വളവേണോ വള; കേള്‍ക്കുന്നുണ്ടോ ആ വിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:31 pm IST
in Lifestyle

മാണ്‍പെഴുമാണ്‍കുയില്‍ കൂകിത്തളരവേ

മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,

കുപ്പിവളകളും ചാന്തുസിന്ദൂരവും

ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌

മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ

മംഗല്യവാണിഭം കൊണ്ടു നടക്കവേ,

എന്തൊരു പാപപരിഹരണാര്‍ത്ഥമോ

ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ

കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത-

താണക്കറുത്ത മുഖങ്ങളൊരിക്കലും

– ഇടശ്ശേരി

തുലാവര്‍ഷമേഘവും തമിഴകത്തു നിന്ന്‌ കുപ്പിവളയും ചാന്തും വില്‍ക്കാനെത്തിയിരുന്ന കറുത്ത ചെട്ടിച്ചികളും മലയാളമണ്ണിന്‌ സമ്മാനിച്ചിരുന്ന നന്മകളെ ഇടശ്ശേരി വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. നന്മയും സ്നേഹവും നിറഞ്ഞ ഗ്രാമങ്ങള്‍ എന്നും ഒരു മാതൃകയായിരുന്നു. പ്രകൃതിയോടിണങ്ങിയും വിശ്വാസങ്ങളില്‍ ഊന്നിയുമുള്ള ജീവിതശൈലിയായിരുന്നു അവരുടെ പ്രത്യേകത. ഇപ്പോള്‍ ഗ്രാമങ്ങളും ആധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച്‌ മുന്നോട്ട്‌ പോവുകയാണ്‌. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങിയപ്പോള്‍ പലതും ഓര്‍മ്മകള്‍മാത്രമായി. അതിലൊന്നാണ്‌ നാട്ടിന്‍പുറത്തെ വളക്കാരികള്‍. പൊട്ടും കണ്ണാടിയും ചീര്‍പ്പും മറ്റുമായെത്തുന്നവര്‍. ആഴ്‌ച്ചയില്‍ ഒന്നോ രണ്ടോ തവണ വീടുകളില്‍ എത്തുന്ന ഇവരെ വീട്ടമ്മമാരും പെണ്‍കുട്ടികളും കാത്തിരിക്കുമായിരുന്നു. എന്തിനേറെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ക്കും ആ വരവ്‌ ആനന്ദക്കാഴ്‌ച്ചയായിരുന്നു.

നാട്ടിന്‍പുറത്ത്‌ ആവശ്യക്കാരേറെയുണ്ടായിരുന്നു അന്ന്‌ കുപ്പിവളകള്‍ക്ക്‌. പല നിറത്തിലുള്ള വളകള്‍ നിറച്ച വലിയ വട്ടിയും തലയില്‍ ചുമന്ന്‌ വള വേണോ വള…കരിവള… കല്ലുവള… കുപ്പിവള… എന്ന്‌ ഓരോ വീടിന്റെ വാതില്‍ക്കല്‍ വന്ന്‌ ഇവര്‍ വിളിച്ച്‌ ചോദിക്കും. വള വില്‍ക്കാനെത്തുന്നവരില്‍ യുവതികളും മധ്യവയസ്ക്കരുമുണ്ട്‌. കടലാസു ചുരുട്ടി ഉണ്ടാക്കിയ കുഴലില്‍ കോര്‍ത്ത കുപ്പിവളകള്‍ തുണിയില്‍ പൊതിഞ്ഞാണ്‌ സൂക്ഷിക്കുന്നത്‌. വള മാത്രമല്ല സിന്ദൂരം, കണ്‍മഷി,ചീര്‍പ്പ്‌, കമ്മല്‍,ഹെയര്‍ ക്ലിപ്പുകള്‍,റിബ്ബണ്‍,കണ്ണാടി,പൊട്ടുകള്‍, മുത്തുമാലകള്‍,പാറ്റാഗുളിക തുടങ്ങി നിരവധി സാധങ്ങളുമുണ്ടാകും. സിനിമാ പേരുകളുള്ള വളകള്‍ക്കായിരുന്നു അന്ന്‌ ആവശ്യക്കാരേറെ. യുവതികള്‍ക്കാകട്ടെ കരിവളകളോടായിരുന്നു പ്രിയം. അഗ്രഹാരങ്ങളുടെ ജില്ലയായ പാലക്കാട്ട്‌ ബ്രാഹ്മണകുടുംബങ്ങളില്‍ ശീമന്തം എന്ന ചടങ്ങ്‌ കുപ്പിവളയണിയിക്കലിന്‌ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളക്കാരികളെ നേരത്തെ തന്നെ വിളിച്ചുവരുത്താറുണ്ടായിരുന്നു.

വളക്കാരികളുടെ വാക്ചാതുര്യത്തില്‍ എത്രവിലകൊടുത്തും സാധനം വാങ്ങാന്‍ വീട്ടമ്മമാര്‍ തയ്യാറാകും. വളക്കാരിയെത്തുന്നതും കാത്ത്‌ അയല്‍വീടുകളിലെ സ്ത്രീകള്‍ ഒത്തുകൂടും. എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു സാധനങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്‌. തങ്ങളുടെ കഷ്ടപ്പാടും വിഷമവും ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി നാട്ടുവിശേഷങ്ങള്‍ പറഞ്ഞാകും വളക്കാരികള്‍ വളകള്‍ നിരത്തുന്നത്‌. ചെട്ടിയാര്‍വിഭാഗത്തില്‍ പെട്ടവരായിരുന്നു കൂടുതലും. തമിഴും മലയാളവും കലര്‍ന്ന ഇവരുടെ വാക്ചാതുര്യത്തില്‍ വീണ്‌ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാതെ ആരും മടങ്ങില്ല. ഇതില്‍ വിലപേശി സമയമങ്ങനെ നീളും. പ്രിയപ്പെട്ട നിറത്തിലുള്ള വള ലഭിക്കാത്തവര്‍ക്ക്‌ അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും അതുകൊണ്ടുവരുമെന്ന്‌ ഉറപ്പ്‌ നല്‍കിയാണ്‌ വളക്കാരികള്‍ ഓരോ തവണയും മടങ്ങുന്നത്‌.

ക്രമേണ ആ വരവ്‌ കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോള്‍ ഇവരെ തീരെ കാണാതായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഫാന്‍സി കടകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ വളക്കാരികള്‍ തീര്‍ത്തും അപ്രത്യക്ഷമായി.

ഇന്ന്‌ നാട്ടിന്‍പുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ എങ്ങും ഫാന്‍സികടകളാണ്‌. പുതിയ പെണ്‍കുട്ടികളുടെ അഭിരുചിയും ആകെ മാറി. കുപ്പിവളകളോടുള്ള പ്രിയം എല്ലാവര്‍ക്കും കുറഞ്ഞു. അങ്ങനെ കുപ്പിവളകളും അവയുമായെത്തിയിരുന്ന കറുത്ത സുന്ദരിമാരും വെറും ഓര്‍മ്മ മാത്രമായി.

സിജ പി.എസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.