Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെറുതോണി ആശങ്കയ്‌ക്ക്‌ വകയില്ലെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 10:03 pm IST
in Ernakulam

കൊച്ചി: ചെറുതോണിയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ മൂന്നു ദിവസത്തിനുശേഷമേ തീരുമാനമാകൂവെന്ന്‌ വൈദ്യുതിബോര്‍ഡ്‌. ജില്ലയില്‍ ഇതുമൂലമുണ്ടാകാവുന്ന ഏതു സ്ഥിതിഗതിയും നേരിടാന്‍ ജില്ല ഭരണകൂടം സര്‍വസജ്ജമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌ പറഞ്ഞു. ഇതേക്കുറിച്ച്‌ ആലോചിക്കാന്‍ ജില്ല കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ ചെറുതോണിയിലെ സംഭവവികാസങ്ങള്‍ മൊത്തത്തില്‍ അവലോകനം ചെയ്തു. നിലവില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജില്ലയ്‌ക്കായി ഒരു പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

അണക്കെട്ടിലെ വെള്ളം 2402.9 അടിയായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ്‌ ബോര്‍ഡ്‌ അറിയിച്ചിട്ടുള്ളത്‌. എന്നാല്‍ ഇന്നലെ രാവിലെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ്‌ 2401.68 അടിയാണ്‌. പ്രദേശത്ത്‌ കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം മൂന്നു ദിവസത്തേക്ക്‌ മാറ്റിവച്ചിരിക്കുകയാണ്‌. ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട്‌ ബോര്‍ഡ്‌ വെള്ളത്തിന്റെ അളവ്‌ സംബന്ധിച്ച്‌ ബുള്ളറ്റിന്‍ പുറപ്പെടുവിക്കാമെന്ന്‌ ബോര്‍ഡ്‌ ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്‌.

ഇടുക്കിയില്‍ പരമാവധി വൈദ്യുതോല്‍പ്പാദനം കൂട്ടിയ സാഹചര്യത്തില്‍ ആശങ്കയ്‌ക്ക്‌ വകയില്ലെന്നാണ്‌ ബോര്‍ഡ്‌ വിശദീകരണം. തന്നെയുമല്ല അണക്കെട്ടില്‍ ഇപ്പോള്‍ വെള്ളത്തിന്റെ നീരൊഴുക്ക്‌ കുറഞ്ഞിട്ടുമുണ്ട്‌. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത്‌ പിന്നീട്‌ ആലോചിക്കാമെന്ന നിലപാടാണ്‌ അവര്‍ അറിയിച്ചിട്ടുള്ളത്‌.

ഇതിനിടെ ഇന്നലെ രാവിലെ ജില്ലയില്‍ എത്തിയ ആരക്കോണത്തുനിന്നുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വെള്ളപ്പൊക്കമുണ്ടായ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മാഞ്ഞാലി, പറവൂര്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ്‌ സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്‌. ഇവര്‍ക്കാവശ്യമായ സ്പീഡ്‌ ബോട്ട്‌ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ആലുവയിലും ഏലൂരിലും സജ്ജമാക്കിയിട്ടുണ്ട്‌. അത്യാവശ്യഘട്ടമുണ്ടായാല്‍ നേവിയുടെയും കോസ്റ്റ്‌ ഗാര്‍ഡിന്റെയും സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ ജില്ല കളക്ടര്‍ പറഞ്ഞു.

ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ തന്നെ 6000 ക്യുമെക്സ്‌ വെള്ളമാണ്‌ പുറത്തുവിടുക. സെക്കന്റില്‍ വിടുന്ന ക്യുബിക്‌ അടി വെള്ളത്തിന്റെ അളവാണിത്‌. നിലവില്‍ പെരിയാറില്‍ 1000 ക്യുമെക്സ്‌ വെള്ളം ഒറ്റയടിക്കു വന്നാല്‍പ്പോലും പ്രശ്നമുണ്ടാകില്ലെന്നാണ്‌ വിലയിരുത്തല്‍. തന്നെയുമല്ല ഇത്രയും വെള്ളം ഒറ്റയടിക്കു പുറത്തുവിടാനല്ല പദ്ധതി. ചെറുതോണിയിലെ എല്ലാ ഷട്ടറുകള്‍ തുറന്നാലും ഒരു മീറ്ററിലധികം വെള്ളം പെരിയാറില്‍ ഉയരില്ല. എങ്കിലും എല്ലാ സുരക്ഷസംവിധാനങ്ങളും കുറ്റമറ്റനിലയില്‍ ജില്ലയില്‍ സജ്ജമാക്കി നിര്‍ത്തും.

ഫയര്‍ഫോഴ്സ്‌, പോലീസ്‌ എന്നിവയുടെ പക്കലുള്ള സ്പീഡ്ബോട്ട്‌ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, ഫിഷറീസ്‌ വകുപ്പിന്റെ കീഴിലുള്ള സംവിധാനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്‌. ആരോഗ്യവകുപ്പിന്റെ എല്ലാ മുന്‍കരുതലും പൂര്‍ത്തിയായിട്ടുണ്ട്‌. ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ ആംബുലന്‍സ്‌, മെഡിക്കല്‍ സംഘം, മരുന്നുകള്‍ എല്ലാം സജ്ജമാണ്‌. ആശുപത്രികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ഐ.എം.എ. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

യോഗത്തില്‍ ജില്ല പോലീസ്‌ ചീഫ്‌ കെ.ജി.ജയിംസ്‌, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ രണ്‍വീര്‍ചന്ദ്‌ സ്വാഗത്‌ ഭണ്ഡാരി, വിവിധ വകുപ്പു മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.