നാമക്കല്‍ എന്ന സ്ഥലത്ത് ഒരു മനുഷ്യനുണ്ട്, ഒരു ഹനുമല്ഭക്തന്. അത്ര ശുദ്ധാത്മാവായിരിക്കുക കാരണം ഒരിക്കലും ഞാന്‍ ആ മനുഷ്യനില്‍ ഇടപെടാറില്ല. ഹനുമാനാണ് അദ്ദേഹത്തിന്റെ വഴി. ഹനുമാനാണ് അദ്ദേഹത്തിന്റെ സര്‍വസ്വവും. അദ്ദേഹം ചോദിക്കുന്നതിനെല്ലാം ഉത്തരവും കിട്ടുന്നു. അദ്ദേഹമിങ്ങനെയാണ്. ഈ യോഗ പോലും – യോഗ എന്തെന്ന് അദ്ദേഹത്തിനറിയില്ല. എല്ലാം ഹനുമാന്. അതുകൊണ്ട് അദ്ദേഹം ഹനുമാനോട് ചോദിച്ചു. യോഗയ്ക്ക് പൊയ്ക്കൊള്ളട്ടെ എന്ന്. കൊള്ളാം. പൊയ്ക്കൊള്ളുക എന്ന് ഹനുമാന് പറഞ്ഞിരിക്കും. ഒരു പൂവ് ഞെട്ടറ്റു വീഴുകയോ, മേറ്റ്ന്തെങ്കിലും സംഭവിക്കുകയോ ചെയ്യുക വഴി അദ്ദേഹത്തിന് ഉത്തരം ലഭിക്കുന്നു. അതല്ല ഇവിടെ പ്രസക്തം. ആ മനുഷ്യന് അത്രമേല്‍ ശുദ്ധനും ആത്മാര്ത്ഥതയുള്ളവനുമായരിക്കയാല് അത് തീര്‍ച്ചയായും സംഭവിക്കുന്നു. ആരെങ്കിലും ‘ഹനുമാന്’ എന്ന് ഉച്ചരിച്ചാല്‍ മതി, അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഒരു മനുഷ്യന് അങ്ങനെയായിരിക്കുക എന്നത് വിശിഷ്ടമാണ്. ഞാന്‍ ഒന്ന് അശ്ലേഷിച്ചാല് അദ്ദേഹം ഹര്ഷോന്മാദത്തിലെത്തും. കാരണം അദ്ദേഹം എപ്പോഴും അതിന്റെ വക്കിലാണ്. ഞാന്‍ അമ്പലങ്ങളെ കളിയാക്കും. എന്നിട്ടുപറയും “ഹനുമാന് ദൈവമൊന്നുമല്ല. വെറും കുരങ്ങനാണ്.” ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നിന്ന് ഇങ്ങനെ പലതും പറയും. പക്ഷേ, അദ്ദേഹത്തിന് പ്രശ്നമില്ല. കാരണം, ജഗ്ഗിയെ അദ്ദേഹം കാണുന്നത് ഹനുമാനായാണ്. അങ്ങനെയാണ് അദ്ദേഹം കാണുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ജഗ്ഗിയും ഹനുമാന്റെ മറ്റൊരു രൂപമാണ്. അതേ കമ്പനങ്ങള്തന്നെയാണ് ഇവിടെയുമുള്ളതായി അദ്ദേഹത്തിനനുഭവപ്പെടുന്നത്. ഹനുമാനെപ്പറ്റി നിങ്ങള്‍ക്ക് തോന്നുന്ന എന്ത് അസംബന്ധം പറഞ്ഞാലും അദ്ദേഹം സന്തോഷത്തോടെ അവിടെയിരുന്ന് കേള്‍ക്കും. ഒരു കുഴപ്പവുമില്ല അദ്ദേഹത്തിന്! അതുകഴിഞ്ഞാല്‍ നേരെ അമ്പലത്തിലേക്ക് പോകും. ഒരു മനുഷ്യന് അങ്ങനെയായിരിക്കുന്നത് വിശിഷ്ടമാണ്. ഇത്ര ശുദ്ധഗതിയുള്ളവര്ക്ക് എല്ലാം വളരെ എളുപ്പത്തില്‍, തക്കതായ രീതിയില്‍ നടന്നുകൊള്ളും.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: