Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 255-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 08:42 pm IST
in Samskriti

ദേഹസംസ്ഥോ പ്യദേഹത്ത്വാദദേഹോ?സി വിദേഹദൃക്‌

വ്യ‍ോമസംസ്ഥോ?പ്യ സക്തത്വാദവ്യ‍ോമേവ ഹി മാരുത:

ഭഗവാന്‍ തുടര്‍ന്നു: ദേഹം നിലനിന്ന്‌! അതിന്റെ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു ജീവിതം എന്ന്‌ പറയുന്നു. ഈ ദേഹത്തെ മറ്റൊരു ദേഹം ലഭിക്കുവാനായി ഉപേക്ഷിക്കുന്നതിനു മരണം എന്നും പറയുന്നു. പ്രഹ്ലാദാ നീയീ രണ്ടവസ്ഥകളില്‍നിന്നും സ്വതന്ത്രനാണെന്നറിയുക. നിനക്ക്‌ ജീവിതവും മരണവും തമ്മില്‍ അന്തരമേതുമില്ല. പൊതുവേയുള്ള ചില ധാരണകള്‍ ഞാന്‍ പറഞ്ഞുവെന്നേയുള്ളു. വാസ്തവത്തില്‍ ആരും ജീവിക്കുന്നും മരിക്കുന്നുമില്ല. ‘നീയീ ശരീരത്തില്‍ നിലകൊള്ളുമ്പോഴും നിനക്കൊരു ദേഹബോധമില്ലാത്തതിനാല്‍ നീ വിദേഹനാണ്‌. സാക്ഷിയായ നീ വസ്തുനിഷ്ഠമല്ലാത്ത ബോധമാണ്‌. വായു ആകാശത്തു നിലകൊള്ളുമ്പോഴും അത്‌ ആകാശത്തോടൊട്ടി നില്‍ക്കാത്തതുപോലെയും, ആകാശത്താല്‍ പരിമിതപ്പെടാത്തതു പോലെയുമായാണാ ബോധം ശരീരത്തില്‍ നിലകൊള്ളുന്നത്‌.’

എന്നാല്‍ പറഞ്ഞുവരുമ്പോള്‍ നീ ദേഹവുമാണ്‌. കാരണം ഇന്ദ്രിയങ്ങള്‍ സംവദിക്കുന്നത്‌ നീയറിയുന്നുണ്ടല്ലോ. ആകാശം ചെടികള്‍ക്ക്‌ വൃക്ഷമായി വളരാന്‍ ഇടം നല്‍കുന്നു. എന്നാല്‍ ആകാശമതിന്റെ വളര്‍ച്ചയെ നിജപ്പെടുത്തുന്നില്ലല്ലോ. നീ പ്രബുദ്ധനത്രേ. നിന്നില്‍ ദേഹം അല്ലെങ്കില്‍ മൂര്‍ത്തീഭാവമെന്നത്‌ എന്താണ്‌? നിനക്കൊരു രൂപമുണ്ടെന്നു തോന്നുന്നത്‌ അജ്ഞാനികളുടെ കണ്ണില്‍ മാത്രമാണ്‌. നീയെന്നും എപ്പോഴും എല്ലാമെല്ലാമായ ആ പരമബോധപ്രകാശമാണ്‌. നിന്നെ സംബന്ധിച്ചിടത്തോളം ദേഹമോ ദേഹമില്ലായ്‌മയോ എന്താണ്‌? നിനക്ക്‌ തള്ളാനും കൊള്ളാനും എന്താണുള്ളത്‌? വസന്തകാലമാണങ്കിലും പ്രളയദിനമാണെങ്കിലും ജീവസംബന്ധിയായ എല്ലാ ആശയധാരണകള്‍ക്കും അതീതമായി വര്‍ത്തിക്കുന്നവനെന്ത്‌ വ്യത്യാസം? എല്ലാ അവസ്ഥകളിലും അവന്‍ ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും നാശമോ ഉയര്‍ച്ചയോ ഉണ്ടായിക്കൊള്ളട്ടെ, അവന്‍ ആത്മനിഷ്ഠനാണ്‌.

മാറ്റങ്ങള്‍ക്കു വിധേയമാകാതെയും മരണത്തിനു തൊടാന്‍ കഴിയാതെയും ഈ ദേഹത്ത്‌ പരമപുരുഷന്‍ കുടികൊള്ളുന്നു. ‘ഞാനീ ശരീരത്തിന്റെതാണെന്നോ, ഈ ശരീരം എന്റെതാണ്‌’ എന്നോ ഉള്ള ധാരണകളില്ലാതെയായാല്‍പ്പിന്നെ, ‘ഞാനിതുപേക്ഷിക്കും’, ‘ഞാനിതുപേക്ഷിക്കില്ല’; ‘ഞാനിത്‌ ചെയ്തു’, ‘ഇനി ഞാനിത്‌ ചെയ്യും’ തുടങ്ങിയ പ്രസ്താവനകള്‍ക്ക്‌ യാതൊരര്‍ത്ഥവുമില്ല. പ്രബുദ്ധരായവര്‍ സദാ കര്‍മ്മനിരതരായിരിക്കുമ്പോഴും ഒന്നും ‘ചെയ്യുന്നില്ല’. കര്‍മ്മം ചെയ്യാതെയല്ല അവരീ കര്‍മ്മരഹിതമായ അവസ്ഥയെ പ്രാപിക്കുന്നത്‌. ഈ ‘കര്‍മ്മരാഹിത്യം നിന്നെ അനുഭവങ്ങളില്‍ നിന്നും സ്വതന്ത്രനാക്കും. വിത്തിടാതെയിരുന്നാല്‍ വിളവെടുക്കേണ്ടതായി വരികയില്ലല്ലോ.

അങ്ങിനെ ‘ഞാന്‍ ചെയ്യുന്നു’, ‘ഞാന്‍ അനുഭവിക്കുന്നു’ തുടങ്ങിയ ധാരണകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ പ്രശാന്തിയായി, മുക്തിയായി. അങ്ങിനെയുള്ളയാള്‍ക്ക്‌ എന്ത്‌ സംന്യസിക്കാന്‍? എന്ത്‌ നേടാന്‍? വിഷയവിഷയീ ഭാവങ്ങളില്ലാതെയായാല്‍ മാത്രമേ മുക്തിയുള്ളു. അങ്ങിനെ നിത്യമുക്തരായ നിന്നെപ്പോലുള്ളവര്‍ സദാ സുഷുപ്തിയിലെന്നവണ്ണം ഇഹലോകത്ത്‌ വാഴുന്നു. പ്രഹ്ലാദാ, പകുതി ഉറക്കത്തിലെന്നപോലെ ഈ ലോകത്തെ കാണൂ. പ്രബുദ്ധര്‍ സന്തോഷത്തില്‍ അമിതമായി ആഹ്ലാദിക്കയോ ദു:ഖത്തില്‍ അമിതമായി വിലപിക്കുകയോ ചെയ്യുകയില്ല. അടുത്തുള്ള വസ്തുക്കളെ പ്രതിഫലിപ്പിക്കുന്ന സ്ഫടികം പ്രത്യേക ശ്രമമൊന്നും കൂടാതെ അനിച്ഛാപൂര്‍വ്വമാണല്ലോ പ്രവര്‍ത്തിക്കുന്നത്‌.

അവര്‍ ജ്ഞാനത്തില്‍ പൂര്‍ണ്ണമായും ഉണര്‍ന്നവരാണ്‌. എന്നാലവര്‍ ലോകദൃഷ്ടിയില്‍ ഉറക്കത്തിലെന്നവണ്ണം കഴിയുന്നു. അഹംകാരത്തെയും അതിന്റെ പരിവാരങ്ങളെയുംകൊണ്ട്‌ നടക്കാത്ത അവര്‍ ശിശുക്കളെപ്പോലെ സ്വതന്ത്രരായി വര്‍ത്തിക്കുന്നു. പ്രഹ്ലാദാ നീ വിഷ്ണുപദം പ്രാപിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ ഒരുദിവസം മാത്രമായ ഒരുലോകചക്രത്തോളം നീ പാതാളലോകം വാണാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.