വനത്തിന് പുറത്തുള്ള ഗാര്‍ഹിക പുരയിടങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തനത് ഭക്ഷ്യവിളകള്‍, വളര്‍ത്തമൃഗങ്ങള്‍ എന്നിവയുടെ ജനുസ്സുകള്‍ സംരക്ഷിക്കാന്‍ സംസ്ഥാന ജൈവവൈവിധ്യബോര്ഡിനു പദ്ധതികളുണ്ട്. കാവുകളും കണ്ടല്‍കാടുകളും സംരക്ഷിക്കാന്‍ വനംവകുപ്പ് പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ജൈവവൈവിധ്യ പ്രാധാന്യമുള്ള ആവസവ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡ് നടപടിയെടുക്കുന്നുണ്ട്.
സ്വന്തം ഭൂമിയില്‍ ജൈവവൈവിധ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്ക് പ്രോത്സാഹനം നല്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്.
സ്വന്തം ഭൂമിയില്‍ ജൈവവൈവിധ്യം അതാതിടങ്ങളില്‍ സംരക്ഷിക്കപ്പെടുക എന്നതാണ് ഉദ്ദേശം.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, വനം വകുപ്പ്, ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയാണ് ഈ പദ്ധതി അവരുടെ വാര്‍ഷിക പദ്ധതികളുടെയും സ്ഥാപന ഉദ്ദേശത്തിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വന സംരക്ഷണ സമിതി, ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റി, കുടുംബശ്രീ യൂണിറ്റ്, സ്വയം സഹായ സംഘങ്ങള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നീ ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
(17-6-13ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: