ശാസ്താംകോട്ട: കേന്ദ്രമന്ത്രിയെ ചീമുട്ടയെറിയാന്‍ ഡിവൈഎഫ്ഐക്കാര്‍ക്ക് അവസരം ഒരുക്കിക്കൊടുത്തുവെന്ന പരാതിയില്‍ ശൂരനാട് എസ്ഐയ്ക്കെതിരെ പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
ശൂരനാട് എസ്ഐ കെ.ടി. സന്ദീപിനെതിരെയാണ് ഇന്റലിജന്‍സ് എഡിജിപിയുടെ ഓഫീസില്‍ നിന്നും അന്വേഷണത്തിന് ഉത്തരവായത്. കേന്ദ്രതൊഴില്സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന് നേരെ കഴിഞ്ഞ 9ന് പ്രതിഷേധവുമായി നിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞതാണ് സം?വം. അന്ന് മന്ത്രിക്ക് പെയിലറ്റ് പോയ ശൂരനാട് എസ്ഐ കെ.ടി. സന്ദീപ് കേന്ദ്രമന്ത്രിയുടെ യാത്രാവിവരങ്ങള്‍ അപ്പപ്പോള്‍തന്നെ ഡിവൈഎഫ്ഐക്കാര്‍ക്ക് ഫോണ്‍ വഴി നല്‍കിയതായാണ് വിവരം ലഭിച്ചത്.
മൈനാഗപ്പള്ളി ജില്ലാ സഹകരണബാങ്കിന്റെ ശാഖാമന്ദിരം ഉദ്ഘാടനം ചെയ്തശേഷം കമ്പലടി ക്ഷീരസംഘത്തിന്റെ റിവോള്‍വിങ്ങ് ഫണ്ട് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നവഴി ഭരണിക്കാവ് ജംഗ്ഷനില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. മന്ത്രിയെ ചീമുട്ടയെറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവ് ഷമീറിനെ മന്ത്രിയുടെ യാത്രാവിവരം നല്കാന് ശൂരനാട് എസ്ഐ പലതവണ പെയിലറ്റിനിടെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. ഇക്കാര്യം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചു വരികയാണ്. കുന്നത്തൂരെ മണല്‍-മണ്ണ് മാഫിയാസംഘങ്ങളുടെ നടത്തിപ്പുകാരനായ ഡിവൈഎഫ്ഐ നേതാവിന് ശൂരനാട് എസ്ഐയുമായുള്ള അവിഹിതബന്ധം പരസ്യമാണ്. പോരുവഴിയിലെ എന്‍ഡിഎഫ്-പോപ്പുലര്‍ഫ്രണ്ട് ക്രിമിനല്‍ സംഘങ്ങളുടെ വക്താവായ ഡിവൈഎഫ്ഐ നേതാവ് എസ്ഐയ്ക്കുവേണ്ടി പൗരസമിതി രൂപീകരിച്ച് കവലകള്‍തോറും എസ്ഐയ്ക്ക് ആശംസാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായും പോലീസ് രഹസ്യാന്വേഷണവിഭാഗം ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് പുതിയ സംഭവവികാസങ്ങള്‍.
കേന്ദ്രമന്ത്രിയെ കരിവാരി തേക്കാന്‍ എസ്ഐ കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ നിന്നും എസ്ഐയെ ഒഴിവാക്കി. മുന്‍പും പല നിരപരാധികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതായി ആരോപിച്ച് പല സംഘടനകളും ആക്ഷേപം ഉന്നയിച്ചിട്ടും ആരോപണത്തിന് വിധേയനായ ശൂരനാട് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധം ശക്തമാണ്. ശൂരനാട് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആഭ്യന്തരമന്ത്രിയ്ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: