‘എല്ലാറ്റിനേയും അകറ്റിനിര്‍ത്തുക! ഞാന്‍ നിന്നില്‍ നിറഞ്ഞുനില്ക്കാം’ എന്നതാണ് ശാശ്വതമായ വാഗ്ദാനം. ഇത് അന്തര്വീക്ഷണത്തോടുകൂടി ആരംഭിക്കുന്നു; തുടര്‍ന്ന് നമ്മളിലുള്ള ക്ഷുദ്രമൃഗസ്വഭാവങ്ങളെ ശ്രദ്ധാപൂര്‍വ്വം തേടിപ്പിടിച്ച് അവയെ ഉന്മൂലനം ചെയ്യുന്നു. ഈശ്വരലാവണ്യം നേടാനുള്ള രഹസ്യമാണ് പിന്നത്തെ ‘പകരം’ ചേര്‍ക്കല്‍.
ഇങ്ങനെ വിവേകപൂര്‍വം നിത്യേന അന്തര്‍വീക്ഷണം നടത്തിയുംകൊണ്ടുള്ള സാധനയെ പരിശീലിക്കുന്നവനെ നിഷ്പ്രഭയോജനതയുടെയോ പരാജയത്തിന്റെയോ ദുഃഖജനകമായ ബോധം ഒരിക്കലും അലട്ടുകയില്ല. സാധനാമാര്‍ഗത്തില്‍ ചരിക്കുകയും “ദൈവമേ! എത്രയോ വര്‍ഷങ്ങളായി സ്ഥിരതയോടെ ഉറ്റു ശ്രമിച്ചിട്ടും ഫലമൊന്നുമില്ലല്ലോ.” എന്ന ഖേദത്തിന്റെ ഭയദമായ കൂരിരുളില്‍ തപ്പിത്തടയുകയും ചെയ്യുന്നവര്‍ ഉടനടി “ആത്മസംശോധന”മെന്ന ഈ പദ്ധതി ആരംഭിച്ചുനോക്കട്ടെ. ഏതാനും ആഴ്ചകള്‍ക്കകം ആ സാധനകന് സമ്മതിക്കേണ്ടതായി വരും, ലക്ഷ്യത്തിലേക്ക് മുമ്പെന്നത്തേക്കാളുമധികം സുഖകരമായ ഒരു യാത്ര താന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന്. തീര്ത്ഥയാത്രക്കിറങ്ങിക്കഴിഞ്ഞവരും ജീവിതലക്ഷ്യത്തിനുനേരെ ജാഗ്രതയോടെ മാര്ച്ചുചെയ്യുന്നവരുമായ ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല, അന്തര്വീക്ഷാശീലത്തിന്റെ ഫലമായി തങ്ങളുടെ പുരോഗതി വളരെയേറെ ത്വരിതപ്പെട്ടിട്ടുണ്ടെന്ന്.
-സ്വമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: