Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമൂഹ്യപാഠം നാടകത്തിലൂടെ ഡോക്യുമെന്ററിയിലേക്ക്‌

Janmabhumi Online by Janmabhumi Online
Aug 23, 2013, 11:28 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള നാടക ശ്രമങ്ങളായിരുന്നു അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌, മറക്കുടയ്‌ക്കുള്ളിലെ മഹാനരകം, കുറിയേടത്ത്‌ താത്രി തുടങ്ങിയവ. മറക്കുടയ്‌ക്കുള്ളിലെ മഹാനരകത്തില്‍ നിന്നും തൊഴില്‍ കേന്ദ്രങ്ങളിലേക്കെത്താന്‍ അന്തര്‍ജ്ജനങ്ങളും സ്ത്രീസമൂഹവും നടത്തിയ മുന്നേറ്റത്തിന്റെ ചരിത്രമാണ്‌ 1948ല്‍ അരങ്ങിലെത്തിയ ‘തൊഴില്‍ കേന്ദ്രത്തിലേക്ക്‌’ എന്ന നാടകം. രചനയും നിര്‍മ്മാണവും അഭിനയവും തൊട്ട്‌ നാടകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളെല്ലാം സ്ത്രീകള്‍ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാല്‍വയ്‌പ്പായിരുന്നു അത്‌. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്ത്രീ നാടകം. ആ നാടകത്തിന്റെ പിന്നാമ്പുറങ്ങളെയും നാടകത്തെതന്നെയും ക്യാമറകണ്ണിലൂടെ നോക്കി കാണുകയും ദൃശ്യവത്ക്കരിക്കുകയും ചെയ്തിരിക്കുകയാണ്‌ ചലച്ചിത്ര സംവിധായകന്‍ എം.ജി ശശി.

തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകവും അതിന്റെ പശ്ചാത്തലവും ഇന്നത്തെ തലമുറയ്‌ക്ക്‌ എത്ര പരിചിതമാണെന്നറിയില്ല. അതുകൊണ്ടുതന്നെയാണ്‌ ആണ്ടുകള്‍ പഴക്കമുള്ള ഈ പെണ്‍നാടകം ഡോക്യുമെന്ററി രൂപത്തില്‍ ജനങ്ങള്‍ക്ക്‌ മുന്നിലെത്തിക്കാന്‍ പ്രേരണയായത്‌. ഈ നൂറ്റാണ്ടില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീ പീഡനം ചര്‍ച്ചാ വിഷയമായിരിക്കെ സാമൂഹിക പ്രവര്‍ത്തകനും, സംവിധായകനുമായ എം.ജി ശശി ഡോക്യുമെന്ററിയിലൂടെ നാടകാവതരണം എന്ന ആശയം മുന്നോട്ടുവെക്കുകയാണ്‌.

അരിസ്റ്റോഫെനിസ്‌, ഹെന്‍ട്രിക്‌ ഇബ്സന്‍ എന്നിവരുടെ നാടകങ്ങളെയും കുറിയേടത്ത്‌ താത്രിയുടെസ്മാര്‍ത്ത വിചാരത്തെയും ഉള്‍പ്പെടുത്തിയാണ്‌ ഡോക്യുമെന്ററി തയാറാക്കിയിട്ടുള്ളത്‌. 1948ല്‍ കേരളത്തില്‍ രൂപം കൊണ്ട ആദ്യ സ്ത്രീ നാടക ഗ്രൂപ്പിലെ ഇന്ന്‌ ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ ഡോക്യുമെന്ററിയിലൂടെ പങ്കുവെക്കുന്നുണ്ട്‌. ഒപ്പം നാടകത്തെ വ്യത്യസ്തമായ രീതിയില്‍ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കര്‍ണാടകയിലെ ഉള്‍ഗ്രാമത്തിലേക്ക്‌ വിവാഹമെന്ന പേരില്‍ വില്‍ക്കാന്‍ വിധിക്കപ്പെട്ട ദേവസേന എന്ന പെണ്‍കുട്ടി വീട്‌ ഉപേക്ഷിച്ച്‌ തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എത്തുന്നതാണ്‌ ഇതിവൃത്തം. പാഞ്ചജന്യം ഫിലിം സൊസൈറ്റി നിര്‍മിച്ച ചിത്രത്തില്‍ സംവിധായകന്റെ ഭാര്യയടക്കമുള്ള പ്രമുഖ സ്ത്രീപക്ഷ വാദികളാണ്‌ അഭിനേതാക്കള്‍.

തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം ഡോക്യുമെന്ററിയായി ചിത്രീകരിക്കണമെന്നത്‌ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. സിനിമയിലേക്ക്‌ എങ്ങനെ നാടകത്തെ കൊണ്ടുവരാം എന്ന ചിന്തയില്‍ നിന്നാണ്‌ ഡോക്യുമെന്ററി എടുക്കാന്‍ തീരുമാനിച്ചത്‌. നാടകം നാടകമായും, സിനിമ സിനിമയായും എടുക്കണമെന്ന വെല്ലുവിളിയുടെ ഭാഗമായിരുന്നു ഡോക്യുമെന്ററിയെന്ന്‌ എം.ജി ശശി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഡോക്യുമെന്ററി 105-ാ‍ം തവണയാണ്‌ കൊച്ചിയില്‍ അവതരിപ്പിക്കുന്നത്‌. പുതിയ കാലത്തേക്കുറിച്ച എങ്ങനെ ചിന്തിക്കണം, എങ്ങനെ നോക്കിക്കാണണം എന്ന്‌ ചിത്രീകരിക്കുകയാണ്‌ ഈ ഡോക്യുമെന്ററിയിലൂടെ ചെയ്തിരിക്കുന്നത്‌.

1948ല്‍ നാടകത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കുള്ള ആദരവുകൂടിയാണ്‌ നാടകമെന്നും ശശി പറഞ്ഞു. 12 സ്ത്രീകളാണ്‌ ഡോക്യുമെന്ററിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രൊഫഷണല്‍ നാടക കലാകാരികളല്ല ഇവരില്‍ ആരും തന്നെ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തിരക്കഥ തയ്യാറാക്കലും സംവിധാനവും വെല്ലുവിളി തന്നെയായിരുന്നു എന്നാണ്‌ ശശി പറയുന്നത്‌.

ക്രിസ്തുവിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ പുരുഷന്‌ കിടപ്പറയില്‍അയിത്തം കല്‍പ്പിച്ച്‌ അരിസ്റ്റോഫെനിസ്‌ എഴുതിയ നാടകത്തിലെ സംഭാഷണ രംഗം ആധുനിക രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ ഡോക്യുമെന്ററി തുടങ്ങുന്നത്‌. പിന്നീട്‌ യൂറോപ്പിന്റെ സ്ത്രീ നവോത്ഥാന മുന്നേറ്റങ്ങളില്‍ പ്രചോദനമായ ഹെന്‍ട്രിക്‌ ഇബ്സന്റെ ‘എ ഡോള്‍സ്‌ ഹൗസിലെ’ നായിക നായകന്റെ അധീശത്വത്തെ തിരസ്കരിക്കുന്ന ഒരു രംഗം. കേരളത്തിന്റെ കപടസദാചാര മുഖത്തെയും പുരുഷാധിപത്യത്തെയും വെല്ലുവിളിച്ച കുറിയേടത്ത്‌ താത്രിയുടെ അനുഭവത്തില്‍ നിന്നൊരേട്‌. സ്മാര്‍ത്തവിചാരം ചെയ്യപ്പെടുന്ന താത്രിയുടെ ശൗര്യത്തിനുശേഷം തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം അതിന്റെ ചരിത്ര പശ്ചാത്തലവും ഇത്തരത്തിലാണ്‌ ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത്‌.

1944ല്‍ ആരംഭിച്ച സ്ത്രീകളുടെ ആദ്യകമ്മ്യൂണെന്ന്‌ പറയാവുന്ന തൊഴില്‍കേന്ദ്രത്തിലേക്ക്‌ നിരവധി അന്തര്‍ജ്ജനങ്ങളാണ്‌ വീടുവിട്ടിറങ്ങി എത്തിച്ചേര്‍ന്നത്‌. കര്‍ണാടകയിലെ ഏതോ ഉള്‍നാടന്‍ഗ്രാമത്തിലേക്ക്‌ കാശിനുവേണ്ടി വിവാഹമെന്ന പേരില്‍ വില്‍ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കാവുങ്കര ഭാര്‍ഗ്ഗവി എന്ന സ്ത്രീ വീടുവിട്ടിറങ്ങുകയും തൊഴില്‍ കേന്ദ്രം അവര്‍ക്ക്‌ അഭയം നല്‍കുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ്‌ നാടകം നിര്‍മ്മിച്ചത്‌. ദേവസേന എന്ന കഥാപാത്രമാണ്‌ നാടകത്തില്‍ ഭാര്‍ഗവിക്കുപകരം. ഡോക്യുമെന്ററിയില്‍ നാടക കഥാപാത്രങ്ങള്‍ പഴയ നാടക ഗ്രൂപ്പിലെ അംഗങ്ങളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും അവരുടെ ചരിത്രം വിവരിക്കുകയും ചെയ്യുന്നുണ്ട്‌.

പാഞ്ചജന്യം ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ചിത്രത്തില്‍ സംവിധായകന്‍ എം ജി ശശിയുടെ ഭാര്യയും ബന്ധുക്കളുമുള്‍പ്പെടെ നിരവധി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്‌.

ശ്യാമ ഉഷ

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനധർമ്മത്തിനൊപ്പം നടന്ന് അനന്ത് അംബാനി ; ഹരിദ്വാറിലെ ശ്രീ ഗംഗാ സഭയ്‌ക്ക് 5 കോടി രൂപ സംഭാവന നൽകി

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

Entertainment

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

India

രാജ്യത്തെ നടുക്കി ആകാശ ദുരന്തം; 110 പേരുടെ മരണം സ്ഥിരീകരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

പുതിയ വാര്‍ത്തകള്‍

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

ഇറാൻ ആക്രമിക്കപ്പെടുമോ ? ടെഹ്‌റാന് ഒരു ആണവ ബോംബ് പോലും നിർമ്മിക്കാൻ കഴിയില്ല ; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; എഞ്ചിനിലെ സാങ്കേതിക തകരാർ അപകട കാരണമെന്ന് പ്രാഥമിക നിഗമനം

കല്‍മണ്ഡപം കവര്‍ച്ച കേസില്‍ അറസ്റ്റിലായ മണിമാരന്‍ ആക്രമണകാരിയെന്ന് പൊലീസ് , അമ്പതോളം കേസുകളില്‍ പ്രതി

ചായ മേശയുടെ ചില്ല് പൊട്ടി കാൽപാദത്തിലും തുടയിലും തുളച്ചുകയറി നാലു വയസ്സുകാരന് ദാരുണാന്ത്യം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തിൽ ജീവനക്കാർ ഉൾപ്പടെ 242 യാത്രക്കാർ

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ചിന്തന്‍ ബൈഠക്ക് ജൂലൈയില്‍; ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥി

ഭീകരതയ്ക്കെതിരായ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി തിരിച്ചെത്തിയ  പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി   ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരതത്തിന്റെ നയതന്ത്ര അശ്വമേധം

ഒരു വര്‍ഷത്തോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ക്ക് 23 വര്‍ഷം തടവും 30000 രൂപ പിഴയും

അശ്വിൻ രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന് യുവതി;വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies