Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐ ഹാവ് എ ഡ്രീമിന് അമ്പത് വയസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 04:25 pm IST
in World

വാഷിങ്‌ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സമര നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രശസ്ത പ്രസംഗമായ ‘ഐ ഹാവ് എ ഡ്രീമി’ന് അമ്പത് വയസ്. പ്രസംഗത്തിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് അമേരിക്കയില്‍ തുടക്കമായി.

1963 ഓഗസ് 28ന് വാഷിങ്‌ടണിലെ എബ്രഹാം ലിങ്കണ്‍ സ്മാരകത്തിന്റെ മുന്നില്‍ നടത്തിയ മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രസംഗത്തിന് കാതോര്‍ത്തത് രണ്ട് ലക്ഷത്തിലധികം ആളുകളായിരുന്നു. വര്‍ണ വിവേചനത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ അഭിസംബോധന ചെയ്ത മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ‘എനിക്കൊരു സ്വപ്നമുണ്ട്. എന്റെ കുട്ടികളെ നിറത്തിന്റെ പേരിലല്ലാതെ സ്വഭാവ മഹിമയുടെ പേരില്‍ വിലയിരുത്തുന്ന ദിവസത്തെക്കുറിച്ചുള്ള സ്വപ്നം‘ – ഒരു ജനതയുടെ മുഴുവന്‍ സ്വാതന്ത്ര്യ ചിന്തകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇത്.

ലൂഥര്‍ കിങിന്റെ പ്രസംഗത്തിന് നാല് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പ്രസിഡന്റ് ലിന്റണ്‍ ബി ജോണ്‍സണ്‍ പൗരാവകാശ നിയമം കൊണ്ടുവന്നു. ആ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയ്‌ക്കായി ലിങ്കണ്‍ സ്മാരകത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗം എഴുതിച്ചേര്‍ത്തു. എന്നാല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയ അവകാശങ്ങള്‍ നടപ്പാക്കി കിട്ടാന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പിന്നെയും പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. കറുത്ത വര്‍ഗ്ഗക്കാരുടെ സമരം പല രൂപത്തില്‍ ഇപ്പോഴും തുടരുകയാണ്.

ബുധനാഴ്ച മൗണ്ട് അയ്‌റെ ബാപ്റ്റിസ് പള്ളിയില്‍ പ്രസംഗത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓഗസ്റ്റ് 28 വരെയാണ് ആഘോഷപരിപാടികള്‍. നാഷനല്‍ അര്‍ബന്‍ ലീഗും സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സുമാണ് വാഷിങ്ടണിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുവാക്കളുടെയും വനിതകളുടെയും പൗരവാകാശങ്ങളും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സമ്മതിദായക അവകാശങ്ങളും ദാരിദ്ര്യവും എന്ന വിഷയത്തിലും ചര്‍ച്ചകള്‍ നടക്കും.

പോസ്റ്റല്‍ വകുപ്പ് സുവര്‍ണജൂബിലിയുടെ സ്മരണാര്‍ഥം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ സ്റ്റാമ്പും പ്രകാശനം ചെയ്യും. ലക്ഷം ജനങ്ങള്‍ അണിനിരക്കുന്ന ദേശീയ മാള്‍ മാര്‍ച്ച് ശനിയാഴ്ച നടക്കും. ആഗസ്റ്റ് 28ലെ സമാപന ചടങ്ങില്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവരും പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.