എരുമേലി: കാലങ്ങളായി കഞ്ചാവ് വില്പന കേസില്‍ പിടിക്കപ്പെടുന്ന വമ്പന്മാരെ ഒഴിവാക്കി അന്വേഷണം നടത്തുന്ന എക്സൈസ് സംഘത്തിന്റെ നടപടിക്കെതിരെയാണ് വ്യാപകമായ ജനകീയ പ്രതിഷേധമുയരുന്നത്.
ഒഴക്കനാട് നിന്നും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച നിലയില്‍ 2.200 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പനച്ചിയില്‍ റാഷിക്കിനെ എക്സൈസ് സംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. എന്നാല്‍ കഞ്ചാവ് നല്കിയ ആളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പറയുമ്പോഴും കഞ്ചാവ് നല്കിയ ആളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു പറയുമ്പോഴും കഞ്ചാവ് വില്പന കേസിലെ വമ്പന്‍ നാട്ടില്‍ എക്സൈസിനെ നാണംകെടുത്തി വിലസുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കഞ്ചാവ് കൈവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്ത സംഭവത്തില്‍ പലതവണ പിടിക്കപ്പെട്ട ഇയാള്‍ 24 മണിക്കൂറിനുള്ളില്‍ പുറത്തിറങ്ങുന്നതും നാട്ടുകാര്‍ തന്നെ പലപ്രാവശ്യം കണ്ടുകഴിഞ്ഞു.
വന്‍തോതില്‍ കൊണ്ടുവരുന്ന കഞ്ചാവ് വില്‍ക്കുന്നതും സൂക്ഷിക്കുന്നതും തന്ത്രപരമാണെന്ന് ബോദ്ധ്യമായിട്ടും എക്സൈസ് സംഘം മതിയായ നടപടി സ്വീകരിക്കുന്നില്ല. ഒരു കിലോ കഞ്ചാവില്‍ താഴെ കൈവശം വച്ച് പിടിച്ചാല്‍ നിയമവകുപ്പില്‍ ഇളവ് ലഭിക്കും. ഈ നിയമസാധുത മനസിലാക്കുന്ന ക്ചവടക്കാരന് പല സ്ഥലങ്ങളിലായി സൂക്ഷിച്ചുവയ്ക്കുന്ന കഞ്ചാവില്‍ നിന്നും കൃത്യം 1 കിലോ മാത്രമാണ് വില്ക്കുവാന് കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒഴുക്കനാട് വീട്ടില്‍ നിന്നും 2.200 കിലോ കഞ്ചാവ് പിടിച്ചത് വീട്ടിലുള്ളവരുടെ അറിവോയെയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ കഞ്ചാവ് ലഹരിയായി ഉപയോഗിക്കുന്നവരെ മാത്രം പിടിച്ച് ചോദ്യം ചെയ്ത് വിട്ടയയ്ക്കുന്ന രീതിയാണ് അന്വേഷണ സംഘത്തിനുമുളളത്. ഇന്നലെ ഇത്തരത്തില്‍ ഒരാളെ എക്സൈസും പൊലീസും ചേര്‍ന്ന് എരുമേലിയില്‍ നിന്നും പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പ്പനയ്ക്കിടെ വമ്പന്മാരും മൊത്ത വിതരണക്കാരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭ്യമാണെങ്കിലും ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അധികാരികള്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: