കോട്ടയം:ചിങ്ങവനം പൊ ലീസ് സ്റ്റേഷനില്‍ മദ്യപാനവും ചീട്ടുകളിയും. നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനുള്ളില്‍ രാപ്പകലില്ലാതെ പരസ്യമായി മദ്യപാനം നടത്തുന്നത്. മദ്യപാനത്തിന്റെ മുഖ്യസംഘാടകന്‍ സിജോ സൈമണ്‍ എന്ന പൊലീസുകരനാണ്. ഇയാളെ അടക്കം രണ്ടുപേരെ സ്റ്റേഷനുള്ളില്‍ മദ്യപിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍ സ്പെക്ടര് ശ്രീകുമാര്‍ സ സ്പെന്‍ഡ് ചെയ്തിരുന്നു.
പൊലീസുകാര്‍ക്ക് മദ്യപിക്കാനും ചീട്ടുകളിക്കാനും രഹസ്യമുറി. സ്റ്റേഷനുള്ളില്‍ മദ്യിപിക്കുന്നത് പൊലീസുകാര്‍ മാത്രമല്ല. പൊലീസിന്റെ ചില ശിങ്കിടിമാരും സാമൂഹ്യവിരുദ്ധരുമാണ്. രാത്രിയായാല്‍ ചിങ്ങവനം പൊലീസ് സ്റ്റേഷന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.
പൊലീസിന്റെ മദ്യപാനത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പൊലീസുകാരെ സഹായിക്കുന്ന നിലപാടാണ് ചങ്ങനാശേരി ഡി വൈഎസ്പിയും സര്‍ക്കിള്‍ ഇ ന്സ്പെക്ടറും എടുത്തിട്ടുള്ളതെന്ന ആരോപണവും ശക്തമാണ്. ചിങ്ങവനം പൊലീസും സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് നാട്ടില്‍ അശാന്തി പരത്തുന്നതായും പരാതിയുണ്ട്. മദ്യപാനികളായ പൊ ലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ജില്ലാ പോലീസ് മേധാവി അ ദ്ദേഹത്തിന്റെ കീഴില്‍ ആക്ഷേ പമുള്ള സ്റ്റേഷനുകളിലാണ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തേണ്ടതെന്ന ആവശ്യവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച
പൊലീസിനെതിരെ പരാതി നല്‍കും
കോട്ടയം: ആര്‍എസ്എസ് ശാഖാ സാംഘികില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ചിങ്ങവനംസ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ഇന്ന പരാതി നല്‍കുമെന്ന് സംഘ വിവിധക്ഷേത്ര സംഘടനാ നേതാക്കള്‍ പറഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പനച്ചിക്കാട് സ്വദേശികളായ ഹരികൃഷ്ണന്, അര്ജ്ജുന് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചിനും നാഭിക്കുമാണ് ഇവര്‍ക്ക് തൊഴിയേറ്റത്. മദ്യപിച്ച് ലക്കുകെട്ട സിജോ സൈമണ്‍ എന്ന പൊലീസുകാരന്റെ നേതൃത്വത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംഘ വിവിധക്ഷേത്ര സംഘടനകള്‍ ചിങ്ങവനം പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ചങ്ങനാശേരി ഡിവൈഎസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നടപടി ഉണ്ടായില്ലെങ്കില്‍ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: