Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അല്‍പ്പം രാമായണ ചിന്തകള്‍ -21

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 10:25 pm IST
inSamskriti

രാമനേയും ലക്ഷ്മണനേയും ആശ്രമത്തില്‍ നിന്നും കുറേദൂരം മാറ്റിയശേഷം പെട്ടെന്ന്‌ ദശകന്ധരന്‍ മദനാന്ധനായി ഒരു സന്യാസി വേഷത്തില്‍ ഉടജത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആദരവോടെ മുനീശ്വരനെ കണ്ട്‌ താന്‍ ഇപ്പോള്‍ തനിച്ചാണെന്നും ഭര്‍ത്താവ്‌ ഉടനെ വരും എന്നും സീത പറഞ്ഞു. രാവണന്‍ ഭിക്ഷു വേഷത്തില്‍ ഇരുന്നുകൊണ്ട്‌ രാക്ഷസന്മാര്‍ തിങ്ങി പാര്‍ക്കുന്ന ഈ വനത്തില്‍ നിങ്ങളെന്തിനാണ്‌ വന്ന്‌ താമസിക്കുന്നത്‌ എന്നും പേരെന്താണെന്നും ചോദിച്ചു. അയോദ്ധ്യാ പതിയായ ദശരഥന്റെ സീമന്തപുത്രനായ രാമന്‍ എന്റെ ഭര്‍ത്താവാണ്‌. പിതാവിന്റെ ആജ്ഞയനുസരിച്ചാണ്‌ ഞങ്ങള്‍ വനവാസത്തിന്‌ പുറപ്പെട്ടത്‌ എന്നു പറഞ്ഞു.

പരമാര്‍ത്ഥത്തില്‍ ഭൂലോക സ്വര്‍ഗ്ഗമായ ലങ്കയിലെ രാജാവാണ്‌ താനെന്ന്‌ രാവണന്‍ പറഞ്ഞപ്പോള്‍ ലങ്കഭരിക്കുന്നത്‌ രാവണന്‍ എന്ന രാക്ഷസരാജന്‍ എന്നാണ്‌ അറിവ്‌. അപ്പോള്‍ രാവണന്‍ സന്യാസിയാണൊ എന്ന്‌ ചോദിച്ചു.

ത്രിലോക ജേതാവായ രാവണന്‍ തന്നെയാണ്‌ അവിടുത്തെ രാജാവ്‌, സര്‍വ്വ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു രാജ്യമാണ്‌ ലങ്ക. അവിടെ ഒരു കുറവ്‌ മാത്രമെയുള്ളൂ. ലങ്കാധിപതിക്ക്‌ അനുരൂപയായ ഒരു ധര്‍മ്മപത്നി ഇല്ല എന്നതാണത്‌, ഭവതി അതിന്‌ ഏറ്റവും യോജ്യയായ ഒരു സുന്ദരീ രത്നമാണ്‌, പ്രഗത്ഭനായ ത്രിഭുവന ജേതാവായ രാവണന്‌ ഭവതിയെപ്പോലെ ഒരു സ്വര്‍ല്ലോക സുന്ദരി പത്നിയായി ചേര്‍ന്നാല്‍ അതിന്റെ ഐശ്വര്യ പ്രകാശം ഒന്ന്‌ വേറെ അല്ലേ, ഒരു താപസനായ രാമനെക്കൊണ്ട്‌ ഭവതിക്ക്‌ എന്ത്‌ ഗുണം? രാവണപത്നിയാകുവാന്‍ സമ്മതിച്ച്‌ എന്റെ കൂടെ വരൂ. ലോകൈക ഭാഗ്യവതിയായി ഭവതിക്ക്‌ വാഴുകയും ചെയ്യാം, എന്നു രാവണന്‍ പറഞ്ഞു.

സീതക്ക്‌ ദേഷ്യം വന്നു, പ്രാകൃതനെപ്പോലെ സംസാരിക്കുന്ന സന്യാസിക്ക്‌ അതിഥി സല്‍ക്കാരവും ഭിക്ഷയും നല്‍കാന്‍ ഞാന്‍ തയ്യാറല്ല എന്ന്‌ പറഞ്ഞു.

രാവണന്‍ തന്റെ യഥാര്‍ത്ഥ രൂപം കൈക്കൊണ്ട്‌ രാവണന്‍ താന്‍ തന്നെയെന്ന്‌ ഉദ്ഘോഷിച്ച്‌ തന്റെ പരാക്രമങ്ങളെ ചുരുക്കത്തില്‍ പറഞ്ഞ്‌, തന്റെ ധര്‍മ്മ പത്നിയായി ലങ്കയില്‍ വാഴാന്‍ ക്ഷണിച്ചു.

സീത നല്ല ചുട്ട മറുപടി കൊടുത്തു. ഒരു ശ്വാനന്‍ കേസരിയേക്കാള്‍ വമ്പനാണ്‌ എന്ന്‌ പറയുന്ന പോലെയാണ്‌ നിന്റെ വാക്കുകള്‍ എന്നു പറഞ്ഞു.

അതിക്രുദ്ധനായ രാവണന്‍ പത്ത്‌ തലകളോടും ഇരുപത്‌ കൈകളോടും കൂടിയ കരിമല കണക്കെ മുമ്പോട്ടടുത്ത്‌ സീതയെ ബലമായി പരിരംഭണം ചെയ്യാന്‍ ശ്രമിച്ചു. സാധിച്ചില്ല. സീതയോട്‌ കൂടി ആ പര്‍ണ്ണശാല കുത്തിപ്പറിച്ചെടുത്ത്‌ വിമാനത്തില്‍ വെച്ചു. തല്‍ക്ഷണം വിമാനം ആകാശത്തിലേക്കുയര്‍ന്നു. രാവണന്റെ ഘോരാകൃതി കണ്ട്‌ വനദേവതമാര്‍ പോലും മൂര്‍ഛിച്ച്‌ നിന്ന്‌ പോയി.

വിമാനം നഭസ്സിലേക്ക്‌ ഉയര്‍ന്ന്‌ സഞ്ചാരം തുടങ്ങിയപ്പോള്‍ സീത രാമനെ വിളിച്ച്‌ കരഞ്ഞു. രാമ-ലക്ഷ്മണാ ആര്യപുത്രാ, പ്രാണേശ്വര, രഘുവംശതിലകമേ, ലോകകണ്ടകനായ രാവണന്‍ എന്നെ കൊണ്ടു പോകുന്നേ എന്ന്‌ പ്രലപനം ചെയ്യാന്‍ തുടങ്ങി. ഈ വിലാപം ജഡായുവിന്റെ കര്‍ണ്ണങ്ങളില്‍ ചെന്നലച്ചു.

ജഡായു രാവണന്റെ വിമാനത്തെ പ്രതിരോധിച്ചു. രാവണന്റെ തേരിനെ തവിടുപൊടിയാക്കി. കുതിരകളെ കൊന്നു, വിമാനം എന്തായാലും പോകാന്‍ ഞാന്‍ വിടില്ല എന്ന്‌ പറഞ്ഞപ്പോള്‍ ചന്ദ്രഹാസം എന്ന വാള്‍കൊണ്ട്‌ ജഡായുവിന്റെ രണ്ട്‌ ചിറകും മുറിച്ചിട്ടു രാവണന്‍. ജഡായു തല്‍ക്ഷണം നിലംപതിച്ചു. എന്റെ പ്രാണേശ്വരനെ കണ്ട്‌ ഈ അപഹരണ വിവരം പറയുന്നത്‌ വരെ നീ മരിക്കാതിരിക്കട്ടെ എന്ന്‌ സീത അനുഗ്രഹിച്ചു. വിമാനം ഉയര്‍ന്നു. അത്‌ ഒരിടത്തും തങ്ങിയില്ല. ലങ്കാപുരി ലക്ഷ്യമാക്കി ദക്ഷിണാഭിമുഖമായി അതിശീഘ്രം ഗമനം ചെയ്തു.

(തുടരും)

വെങ്കട്ടരാമന്‍ സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്‌, കൊടുവായൂര്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.