Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ ഹൈക്കമാന്റിന്‌ അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 10:19 am IST
in Kerala

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ഫലമുണ്ടാകാതിരിക്കുകയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ പോര്‌ ശക്തമാകുന്നു. പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഉമ്മന്‍ചാണ്ടിയാണെന്ന നിലപാട്‌ ശക്തമാക്കുകയാണ്‌ ഐ ഗ്രൂപ്പ്‌. പ്രശ്നങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റ തലയില്‍ കെട്ടിവച്ച്‌ ചര്‍ച്ചകളെ വിവാദമാക്കുകയും ഗ്രൂപ്പ്‌ വൈരത്തിന്‌ വഴിയൊരുക്കുകയും ചെയ്തത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന നിലപാട്‌ സോണിയ ഉള്‍പ്പടെ കേന്ദ്രനേതൃത്വത്തിനുമുണ്ട്‌. പ്രശ്നങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്ത്‌ സമവായമുണ്ടാക്കാതെ ദല്‍ഹിയിലേക്കു വരികയും എല്ലാം തീരുമാനിക്കേണ്ടത്‌ ഹൈമാന്റാണെന്ന്‌ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തതില്‍ ഉമ്മന്‍ചാണ്ടിയോട്‌ സോണിയയ്‌ക്ക്‌ അതൃപ്തിയുണ്ട്‌. എ ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ ഹൈക്കമാന്റിനെ കൊണ്ട്‌ ഐ ഗ്രൂപ്പിനുമേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയതെന്നുള്ള വിലയിരുത്തലിലാണ്‌ കേന്ദ്ര നേതൃത്വം. തനിക്കുള്ള അതൃപ്തി കോണ്‍ഗ്രസ്‌ അധ്യക്ഷ, എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്‌.

ആഭ്യന്തര വകുപ്പ്‌ ചെന്നിത്തലയ്‌ക്ക്‌ നല്‍കാനാകില്ലെന്ന നിലപാട്‌ എ ഗ്രൂപ്പ്‌ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്‌. ഉപമുഖ്യമന്ത്രി സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന്‌ മുസ്ലീംലീഗും വ്യക്തമാക്കിയിരുന്നു. ഈ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിനുള്ള ചര്‍ച്ചകളുമായി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലെത്തിയത്‌. പ്രശ്നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്രനേതൃത്വത്തിന്റെ തലയില്‍ കെട്ടിവച്ച്‌ ചെന്നിത്തലയെ ഒരു സാദാമന്ത്രിയായി മന്ത്രിസഭയിലേക്കെത്തിക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. എല്ലാം ഹൈക്കമാന്റ്‌ തീരുമാനിച്ചതാണെന്ന്‌ പറയുകയും ചെയ്യാം.

മന്ത്രിസഭയിലേക്കില്ലെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം ഉമ്മന്‍ചാണ്ടിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ചെന്നിത്തലയുടെ ഉറച്ച നിലപാട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ അംഗീകരിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പുനഃസംഘടനാ ശ്രമവും കണക്കുകൂട്ടലുകളും പാളി. ഉമ്മന്‍ചാണ്ടിയുടെ പാളിയ തന്ത്രം തിരിച്ചറിഞ്ഞ കേരളത്തിലെ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ ചെന്നിത്തലയ്‌ക്കുവേണ്ടി പ്രസ്താവനയുമായി രംഗത്തെത്തി. പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഇനിയങ്ങോട്ട്‌ അതുണ്ടാകില്ലെന്ന്‌ ഉറപ്പാണ്‌. അത്തരം സൂചനകളാണ്‌ ഐ, എ ക്യാമ്പുകളില്‍ നിന്നുണ്ടാകുന്നത്‌.

അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സിനെതിരെ തിരിഞ്ഞിട്ടുണ്ട്‌. പുനഃസംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സം നിന്നിട്ടില്ലെന്നാണ്‌ മുസ്ലീംലീഗിന്റെയും കേരളാകോണ്‍ഗ്രസ്‌ എം ന്റെയും നിലപാട്‌. പ്രശ്നങ്ങള്‍ വഷളാക്കിയത്‌ ഹൈക്കമാന്റാണെന്ന്‌ മുസ്ലീംലീഗ്‌ പരസ്യപ്രസ്താവനയും നടത്തി. ലീഗ്‌ ഉപാധികള്‍ വച്ചെന്ന വാര്‍ത്ത തെറ്റിധാരണ പരത്താനാണെന്ന്‌ ലീഗ്‌ നേതാവ്‌ കെ.പി.എ.മജീദ്‌ വ്യക്തമാക്കി. രമേശിന്‌ ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കാമായിരുന്നെന്നും മജീദ്‌ പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ പുനഃസംഘടന നടത്തി മുഖംമിനുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സോളാറില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

Kerala

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.