ശ്രീനഗര്‍:ജയ്ഷെ-മുഹമ്മദ് ചീഫ് കമാന്റര്‍ ഖാറി യാസിര്‍ കുപ് വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.പോലീസും സൈന്യവും സംയുക്തമായി ഗരേവാദ് മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനികര്‍ക്കുനേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പിലാണ് യാസിര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ സ്വാത് താഴ് വരയിലെ നൂറിസ്ഥാന്‍ സ്വദേശിയായ ഖാറി യാസിര്‍ 2005 മുതല്‍ ജയ്ഷെ മുഹമ്മദിന്റെ കമാന്ററാണ്. ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് യാസിര്‍.കുപ് വാര മേഖലയില്‍ പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദികള്‍ നുഴഞ്ഞുകയറ്റവും ആക്രമണവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: