ന്യൂദല്‍ഹി: രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചയായ 6.5 ശതമാനം കൈവരിക്കാന്‍ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം സമ്മതിച്ചു. വ്യവസായികളുടെ സംഘടനയായ അസോച്ചമിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ പരിഷ്ക്കരണ നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള വിപണിയിലെ ചലനങ്ങളാണ് രൂപയുടെ വിലയിടിവിന് കാരണം. രൂപയുടെ വിലയിടിവ് തടയാന്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ ശക്തമാണെങ്കിലും ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് പ്രതീക്ഷിച്ച 6.5 ശതമാനം വളര്‍ച്ച താഴാനാണ് സാധ്യതയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും സ്വര്‍ണത്തിന്റെയും ഉപഭോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: