ചെന്നൈ: തമിഴ് ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വാലി (ടി.എസ്.രംഗരാജന് -81) അന്തരിച്ചു. വൃക്കരോഗത്തെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാലിയുടെ അന്ത്യം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു.
തമിഴില്‍ വാലി പതിനായിരത്തിലേറെ ചലചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട് അമ്മാവെ വണങ്ങാതെ, ഒരുമുറൈ വന്ത് പാര്‍ത്തായാ തുടങ്ങിയവ വാലിയുടെ പ്രസിദ്ധ രചനകളാണ്. അഞ്ചു തവണ മികച്ച ഗാനരചയിതാവിനുള്ള തമിഴ്നാട് സംസ്ഥാനത്തിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.ഒരുതവണ മികച്ച ഗാരചനയ്ക്ക് ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്. 2007 ല്‍ രാജ്യംപത്മശ്രീ നല്കി ആദരിച്ചു.
ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, സത്യാ, ഹേ റാം, പാര്‍ത്താലേ പരവശം, പൊയ്ക്കാല്‍ കുതിരൈ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.വാലിയുടെ ഞാനും ഇന്‍ട്ര നൂറ്റാണ്ടും എന്ന ആത്മകഥ ശ്രദ്ധേയമാണ്.
അവതാര പുരുഷന്, പാണ്ഡവര്‍ ഭൂമി, രാമാനുജ കാവ്യം, കൃഷ്ണ വിജയം, കലൈഞ്ജര്‍ കാവ്യം തുടങ്ങിയവയാണ് കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: