ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റമ്പന്‍ ജില്ലയില്‍ പ്രക്ഷോഭകരും സുരക്ഷാ ഭടന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് പേര് കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബോര്‍ഡര്‍ സെക്യരിറ്റി ഫോഴ്സിലെ(ബിഎസ്എഫ്) ചിലര്‍ ഒരു പള്ളിക്കുള്ളില്‍ കയറി പള്ളി ഇമാമിനെ അടിച്ചതിനെ തുടര്‍ന്ന് റംബന്‍ ജില്ലയിലെ ഗൂള്‍ ടൗണിലെ ബിഎസ്എഫ് ക്യാമ്പിന് മുന്നില്‍ പ്രക്ഷോഭവുമായി വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
ഇവര്‍ക്ക് നേരെ ബിഎസ്എഫ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രി സാജദ് കിച്ചളുവും ഉന്നത പോലീസ് ഉദ്യോഗസ്തരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: