Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ണ്ണതോതിലാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2013, 10:41 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ണ്ണതോതിലെത്തും. ആലുവ മുതല്‍ പേട്ടവരെയുള്ള നാല് റീച്ചില്‍ മൂന്ന് റീച്ചിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എറണാകുളം സൗത്ത് മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത്. ഈറ കമ്പനിയ്‌ക്കാണ് നാലാം റീച്ചിലെ നിര്‍മ്മാണ ചുമതല. ഇവര്‍ക്ക് കൊച്ചിയില്‍ ഓഫീസില്ലാത്തതാണ് നിര്‍മ്മാണത്തിന് തടസ്സമായിമാറുന്നത്. അടുത്തആഴ്ചയോടെ യന്ത്രങ്ങളെല്ലാം എത്തിച്ച് നിര്‍മ്മാണം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണിവര്‍.

ആദ്യരണ്ട് റീച്ചില്‍ എല്‍ ആന്റ് ടീയും മൂന്നാം റീച്ചില്‍ സോമയ്‌ക്കുമാണ് നിര്‍മ്മാണ ചുമതല. മൂന്നാംറീച്ചിലെ ടെസ്റ്റ് പൈലിംഗ് ബുധനാഴ്ച ആരംഭിച്ചിരുന്നു. ഇതിനിടയില്‍  കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)ന്റെ കൊച്ചിയിലെ ആസ്ഥാനത്ത് റിവേഴ്‌സ് ക്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സി ഓഫീസിന്റെ ഇടനാഴിയിലാണ് റിവേഴ്‌സ് ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളത്.

ഡിഎംആര്‍സി പ്രവര്‍ത്തനം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള റിവേഴ്‌സ് ക്ലോക്ക് സ്ഥാപിക്കാറുണ്ട്. ജീവനക്കാരേയും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരേയും തങ്ങളുടെ മുന്നിലുള്ള ദൗത്യത്തെ എല്ലായ്‌പോഴും ഓര്‍മപ്പെടുത്തുകയെന്നതാണ് റിവേഴ്‌സ് ക്ലോക്കിലൂടെ ലക്ഷ്യമിടുന്നത്.മുഖ്യമന്ത്രി കലൂര്‍ സ്റ്റേഡിയത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത ജൂണ്‍ ഏഴ് എന്ന ദിവസത്തെ ആധാരമാക്കിയാണ് റിവേഴ്‌സ് ക്ലോക്ക് പ്രവര്‍ത്തിക്കുന്നതെങ്കിലും ലക്ഷ്യ ദിവസത്തിന് വ്യത്യാസമുണ്ട്. പദ്ധതി നിര്‍വഹണം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ രണ്ടു ഘട്ടങ്ങളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടവും പാലാരിവട്ടം മുതല്‍ പേട്ടവരെയുള്ള രണ്ടാം ഘട്ടവും.

ആദ്യഘട്ടം 2015 ഡിസംബറില്‍ പൂര്‍ത്തിയാക്കുന്നതിനും രണ്ടാം ഘട്ടം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതില്‍ ആദ്യ ഘട്ടത്തിന്റെ പൂര്‍ത്തീകരണ ദിവസത്തെ അടിസ്ഥാനമാക്കിയാണ് റിവേഴ്‌സ് ക്ലോക്കിലെ ദിവസങ്ങള്‍ മാറുക. ഇന്നലെ ഡിഎംആര്‍സി ആസ്ഥാനത്തെ റിവേഴ്‌സ് ക്ലോക്കില്‍ കാണിച്ചിരിക്കുന്ന ലക്ഷ്യ ദിനങ്ങള്‍ 904 ആണ്.ഓരോ ദിവസങ്ങളും ഓരോ മണിക്കൂറുകളും പകുത്ത് ദൗത്യത്തേയും ചെയ്യേണ്ട ജോലികളേയും നിര്‍വചിക്കുകയാണ് ഇ ശ്രീധരന്റെ രീതി. ഇപ്പോള്‍ ഇടനാഴിയില്‍ മാത്രമാണ് റിവേഴ്‌സ് ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളതെങ്കിലും എല്ലാ ഓഫീസര്‍മാരുടെ മുറികളിലും മറ്റ് സൈറ്റുകളിലും ഇത് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ശ്രീധരന്‍ നല്‍കിയതായി ഡിഎംആര്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.കൊങ്കണ്‍ റെയില്‍വെയുടെ നിര്‍മാണ കാലത്താണ് റിവേഴ്‌സ് ക്ലോക്ക് സ്ഥാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതി ശ്രീധരന്‍ അവലംബിച്ചു തുടങ്ങിയത്.

കൊങ്കണ്‍ റെയില്‍വേയുടെ എല്ലാ സൈറ്റുകളിലും റിവേഴ്‌സ് ക്ലോക്ക് സ്ഥാപിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി യഥാര്‍ഥ കാലയളവിനേക്കാള്‍ നിശ്ചിത ശതമാനം ദിവസങ്ങള്‍ കുറച്ച് ലക്ഷ്യദിനത്തെ തീരുമാനിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി റിവേഴ്‌സ് ക്ലോക്ക് പ്രവര്‍ത്തിപ്പിക്കുകയുമാണ് ശ്രീധരന്റെ രീതി.ഡല്‍ഹി മെട്രോയുടെ നിര്‍മാണവേളയിലും റിവേഴ്‌സ് ക്ലോക്ക് സ്ഥാപിച്ചിരുന്നു. കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തീകരണത്തിന് ലക്ഷ്യമിട്ടിരിക്കുന്നതിലും മൂന്നു മാസം മുമ്പുതന്നെ ഇതു സാധ്യമാക്കണമെന്ന നിര്‍ദേശമാണ് ശ്രീധരന്‍ നല്‍കിയിരിക്കുന്നത്.

മൂന്നു മാസം തുടര്‍ച്ചയായി ട്രയല്‍ റണ്‍ വേണ്ടി വരുന്നതിനാലാണിതെന്നും ഡിഎംആര്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ആദ്യം പരീക്ഷണാത്ഥം ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് ട്രെയിന്‍ ഓടിക്കുക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.