ചെന്നൈ: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി.ഡിണ്ടിഗല്‍ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് പിടിയിലായത്.
ഡിണ്ടിഗലിനു സമീപം ബത്ലഗുണ്ട് എന്ന സ്ഥലത്തെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്ററഡിയിലെടുത്തത്.
2011 ഒക്ടോബര്‍ 28ന് എല്‍ കെ അദ്വാനി നയിക്കുന്ന ജനചേതന യാത്ര മധുരയിലെത്തുമ്പോള്‍ അദ്വാനിയെ വധിക്കാനായിരുന്നു പദ്ധതി. യാത്ര എത്തുന്നതിന് മണ്ക്കുറുകള്ക്ക് മുന്‍പ് നടത്തിയ തിരച്ചിലില്‍ ബോംബ് സ്ക്വാഡ് പൈപ്പ് ബോംബുകള്‍ കണ്ടെത്തുകയായിരുന്നു.
പ്രത്യക അന്വേഷണ സംഘം കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്.കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇപ്പാള്‍ പിടിയിലായ മുഹമ്മദ് ഹനീഫ നേരത്തെ തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി നേതാവിന്റെ കൊലപാതകമടക്കം നിരവധികേസുകളില് പ്രതിയാണ്. മധുര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: