ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. എത്ര കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്യാന്‍ സ്ക്രീനിങ് കമ്മിറ്റി അനുവാദം നല്കി, എന്ത് അടിസ്ഥാനത്തിലാണ് കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കിയത്, ഈ കല്‍ക്കരിപ്പാടങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്കി.
സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ കല്‍ക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട് വലിയതോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേന്ദ്രത്തോട് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജൂലൈ പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: