ലക്നൗ : ഉത്തര്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി ഉയര്‍ന്നു. നദികളുടെ ഒഴുക്ക് അപകടകരമായ രീതിയിലാണെന്നാണ് റിപ്പോര്‍ട്ട്. മഴ ശക്തിയോടെ തുടരുകയാണ്.
വെള്ളപ്പൊക്ക പ്രദേശത്ത് നിന്നും ജനങ്ങളെ മറ്റിടങ്ങളിലേക്ക് ഒഴിപ്പിക്കുന്നു. ലക്കിംപ്പൂര്‍, സിന്ദാര്‍ത്ഥ് നഗര്‍ എന്നി പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം പ്രധാനമായി ബാധിച്ചിട്ടുള്ളത്. അപകട രേഖയെക്കാളും രണ്ട് മീറ്റര്‍ അധികമായാണ് ഗാഗ്രാ നദിയില്‍ വെള്ളത്തിന്റെ ഒഴുക്ക്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം പേരെ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സരയൂ, ശ്രദ്ധാ നദികളുടെ ഒഴുക്കിന്റെ അളവ് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവാഴ്ച്ച കനത്ത മഴയെ തുടര്‍ന്നും മിന്നലേറ്റും നാല് പേര് മരിച്ചിരുന്നു. നദികളിലെ കനത്ത ഒഴുക്ക് കാരണം പ്രദേശത്തെ കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
പ്രളയം നാശംവിതച്ച ഉത്തരാഖണ്ഡിലും മഴയുടെ താണ്ഡവം തുടരുന്നു. ഇന്നലെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ 11പേര് മരിച്ചു. ചമോലി ജില്ലയില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴും ഗര്‍വാളില്‍ ജെസിബി കിടങ്ങില്‍വീണ് നാലുപേരുമാണ് കൊല്ലപ്പെട്ടത്.
ചമോലിയിലെ ദികൗന ഗ്രാമത്തില്‍ പുലര്‍ച്ചെ 3.30ഓടെയായിരുന്നു വീട് തകര്‍ന്നത്. കുന്നിനരികിലെ വീട്ടിലേക്ക് ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന വന്‍ പാറക്കഷ്ണങ്ങള്‍ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും പെടുന്നു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗര്‍വാളില്‍ ഘണ്ഡാലു ഗ്രമത്തിലെ മഴയില്‍ തകര്‍ന്ന റോഡിന്റെ പുനര്‍ നിര്മാത്തില്ഏര്പ്പെട്ടിരുന്ന ജെസിബിയാണ് കിടങ്ങില്‍ വീണത്. ജെസിബി ഓപ്പറേറ്ററും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, പ്രളയത്തില്‍പ്പെട്ട നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശികളായ 81 തീര്‍ത്ഥാടകരും ഇതിലുള്‍പ്പെടുന്നു. ഹൈദരാബാദ്, കടപ്പ, കൃഷ്ണ എന്നിവയടക്കം പത്തു ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. കേദാര്‍നാഥിലും ഗുരുകുണ്ഡിലുംവച്ചാണ് ഇവരെ കാണാതായതെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: