ന്യൂദല്‍ഹി: ജനതാപാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യം സ്വാമി ബിജെപിയിലേക്ക്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം സ്വാമിയെ പാര്‍ട്ടിയിലെടുക്കുന്നതിന് അനുവാദം നല്കി. സ്വാമി ബിജെപിയിലെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
വിദേശത്തുള്ള മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ദല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയാണ് സ്വാമിയെ പാര്‍ട്ടിയിലെടുക്കുന്ന വിഷയം അവതരിപ്പിച്ചത്. അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് അംഗീകരിക്കുകയായിരുന്നു.
നേരത്തെ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടി എന്‍ഡിഎയില്‍ ഘടകകക്ഷിയായത്. തുടര്‍ന്ന് തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള ആഗ്രഹം സ്വാമി ബിജെപി നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: