ന്യുദല്‍ഹി: വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികള്‍ വീണ്ടും രംഗത്ത്. ഡീസലിന് ഒരു രൂപ മുതല്‍ ഒന്നര രൂപവരെയും പാചക വാതകത്തിന് മുപ്പത് മുതല്‍ അമ്പത് രൂപയും വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. കമ്പനികളുടെ അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കും.
ആഗോളവിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും ക്രൂഡ്ഓയിലിന്റെ വില വര്‍ധിച്ചതും വില കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. നിലവില്‍ ലിറ്ററിന് എട്ട് രൂപയിലധികം നഷ്ടം സഹിച്ചാണ് ഡീസല്‍ വില്‍പ്പന നടത്തുന്നതെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നത്. ജൂലൈ ഒന്നിന് ഡീസല്‍ ലിറ്ററിന് അമ്പത് പൈസ കൂട്ടിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലിക്കാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: